പൊലീസ്/ ഫയല്‍ ചിത്രം 
Kerala

പൊലീസുകാരന്റെ കുടുംബവഴക്കു തീർക്കാൻ ഡിഐജിയുടെ ശ്രമം, ചേരിതിരിഞ്ഞ് അടിപിടി, ഓഫീസിലെ സാധനങ്ങൾ നശിപ്പിച്ചു

സംഘർഷത്തിൽ ഡിഐജി ഓഫിസിലെ സാധനങ്ങൾ പലതും കേടായി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; സഹപ്രവർത്തകന്റെ കുടുംബപ്രശ്നം തീർക്കാനുള്ള ജയിൽ ഡിഐജിയുടെ ശ്രമം അവസാനിച്ചത് അടിപിടിയിൽ. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ പട്ടിക്കാട് കല്ലിങ്കൽ ജോമോനും ഭാര്യ ജെസ്‌നയും തമ്മിലുള്ള വഴക്ക് പറഞ്ഞ തീർക്കാനാണ് ഡിഐജി ഓഫീസിലേക്ക് വിളിച്ചത്. ഇരുവരും കുടുംബാംഗങ്ങളുമായിട്ടാണു ചർച്ചയ്ക്കെത്തിയത്. 

എന്നാൽ പറഞ്ഞു തീർക്കാൻ വന്നവർ തമ്മിൽ അവസാനം ചേരിതിരിഞ്ഞ് തർക്കവും ഉന്തും തള്ളുമായി. സംഘർഷത്തിൽ ഡിഐജി ഓഫിസിലെ സാധനങ്ങൾ പലതും കേടായി.  ജയിൽ അധികൃതരുടെ പരാതിയെത്തുടർന്ന് ഓഫിസ് സാധനങ്ങൾ നശിപ്പിച്ചതിനെതിരെ  ദമ്പതികളെയും കുടുംബാംഗങ്ങളെയും പ്രതി ചേർത്ത്  വിയ്യൂർ പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT