കെ സുന്ദര, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം 
Kerala

ബിജെപി രണ്ടുലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു, പരാതിയുമായി എല്‍ഡിഎഫ് 

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി രണ്ടുലക്ഷം രൂപ നല്‍കിയെന്ന മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ പരാതിയുമായി എല്‍ഡിഎഫ്

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി രണ്ടുലക്ഷം രൂപ നല്‍കിയെന്ന മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ പരാതിയുമായി എല്‍ഡിഎഫ്. ജില്ലാ പൊലീസ് മേധാവിക്ക്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രമേശനാണ് പരാതി നല്‍കിയിരിക്കുന്നത്. വെളിപ്പെടുത്തലില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. 

ഐപിസി 171 എ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതിന് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. രണ്ടുലക്ഷം രൂപയും ഫോണും തന്നെന്നും താന്‍ ജയിച്ചു കഴിഞ്ഞാല്‍ പതിനഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് സുരേന്ദ്രന്‍ വാഗ്ദാനം ചെയ്‌തെന്നും സുന്ദര വെളിപ്പെടുത്തിയിരുന്നു. 

മണ്ഡലത്തിലെ ബിജെപി നേതാക്കളാണ് പണം നല്‍കിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

SCROLL FOR NEXT