സുരേന്ദ്രന്‍  
Kerala

പാട്ടക്കരാര്‍ സംബന്ധിച്ച തര്‍ക്കം; കര്‍ഷകനെ സിപിഎം നേതാവും മകനും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു, പരാതി

സുരേന്ദ്രന്റെ ഭൂമിയുടെ പാട്ടകരാര്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയില്‍ കര്‍ഷകനെ സി പി എം പ്രാദേശിക നേതാവും മകനും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. നെടുംകണ്ടം കൂട്ടാര്‍ സ്വദേശി കല്ലേക്കുളത്ത് സുരേന്ദ്രന്‍ നായര്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ തലക്കാണ് പരിക്കേറ്റത്.

സുരേന്ദ്രന്റെ ഭൂമിയുടെ പാട്ടക്കരാര്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കൂട്ടാര്‍ സ്വദേശിയായ സി പി എം പ്രദേശിക നേതാവ് തമ്പി എന്ന് അറിയപ്പെടുന്ന ഭുവനചന്ദ്രന്‍ നായരും ഇയാളുടെ മകന്‍ പ്രദീപും ചേര്‍ന്ന്, സുരേന്ദ്രനെ വീട്ടില്‍ കയറി ആക്രമി്ക്കുകയായിരുന്നു.

തമ്പിയുടെ കൈയില്‍ നിന്നും താന്‍ പണം കടം വാങ്ങിയിരുന്നെന്നും അപ്പോള്‍ ഒപ്പിട്ട് വാങ്ങിയ മുദ്ര പേപ്പറില്‍ വ്യാജമായി പാട്ട കരാര്‍ എഴുതി ചേര്‍ത്ത് ഭൂമി തട്ടിയെടുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

നിലവില്‍ തമ്പിയും കുടുംബവും ഭൂമിയില്‍ കയറുന്നതിന് കോടതി വിലകെര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് ലംഘിച്ച് ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് പരാതി. സുരേന്ദ്രന്‍ നെടുംകണ്ടം താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സുരേന്ദ്രന്‍ ആക്രമിച്ചതായി ആരോപിച്ച് തമ്പിയും മകനും പരാതി നല്‍കിയിട്ടുണ്ട്.

Dispute over lease agreement; Farmer beaten to death by CPM leader and his son, complaint filed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവർഷം ശക്തിപ്രാപിക്കും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മഴയണിഞ്ഞ് പീച്ചി; പ്രകൃതിയുടെ പച്ചപ്പും വന്യതയും ആസ്വദിക്കാൻ ഇനി പീച്ചിയിലേക്ക് യാത്രയാകാം

Today's Rashi Phalam June 27 | പുതിയ ജോലിയില്‍ പ്രവേശിക്കും, ദൂരയാത്രയ്ക്ക് അവസരം ലഭിക്കും

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'