cyber threat file
Kerala

ഇനി അജ്ഞാത ലിങ്ക് കണ്ട് ഭയപ്പെടേണ്ട!, ഫുള്‍ പ്രൊട്ടക്ഷന് സൈബര്‍ പൊലീസ് റെഡി; ചെയ്യേണ്ടത് ഇത്രമാത്രം

സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ കേരള പൊലീസ് സൈബര്‍ ഡിവിഷന്‍ വികസിപ്പിച്ചെടുത്ത ഔദ്യോഗിക സൈബര്‍ സുരക്ഷ ചാറ്റ് ബോട്ട് ആയ സൈബര്‍ വാള്‍ സഹായം നല്‍കുമെന്ന് കേരള പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഒരു ലിങ്ക് ഉണ്ടല്ലോ? നമ്പറും പരിചയമില്ല. ഇത് ഒരു കെണിയാണോ?. ഇത്തരം അനുഭവം ഉണ്ടാവാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതൊരു സൈബര്‍ തട്ടിപ്പാണോ എന്ന് തിരിച്ചറിയാന്‍ കേരള പൊലീസ് സഹായിക്കും.

സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ കേരള പൊലീസ് സൈബര്‍ ഡിവിഷന്‍ വികസിപ്പിച്ചെടുത്ത ഔദ്യോഗിക സൈബര്‍ സുരക്ഷ ചാറ്റ് ബോട്ട് ആയ സൈബര്‍ വാള്‍ സഹായം നല്‍കുമെന്ന് കേരള പൊലീസ് അറിയിച്ചു. നൂതനമായ ഓണ്‍ലൈന്‍ തട്ടിപ്പുകളും ഭീഷണികളും തിരിച്ചറിയാനും വിലയിരുത്താനും അവയില്‍ നിന്ന് സംരക്ഷണം ലഭിക്കാനും സൈബര്‍ വാള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍, ഇ-മെയില്‍, ഐപി അഡ്രസുകള്‍, എസ്എംഎസ്, ആപ്ലിക്കേഷന്‍ ഫയലുകള്‍ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇനിമുതല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പകച്ചുനില്‍ക്കാതെ സൈബര്‍ വാളിന്റെ ചാറ്റ് ബോട്ട് നമ്പറായ 9497964163ലേക്ക് വിവരങ്ങൾ കൈമാറി വിശ്വാസ്യത ഉറപ്പുവരുത്താവുന്നതാണെന്നും കേരള പൊലീസ് അറിയിച്ചു.

Don't be afraid of seeing an unknown link anymore! Cyber ​​Police is ready for full protection; all you need to do is this

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Dhanalekshmi DL 66 lottery result

സിജെപി, ഇടതുപാര്‍ട്ടി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്; വിവാദമായതോടെ യൂ ടേണ്‍

ഓണം ഇങ്ങ് എത്തി, ഇലയിൽ 'അവിയൽ' എപ്പോൾ വിളമ്പണം

പ്രസവത്തിനും മെഡിക്കൽ കോളജിലേക്ക് റഫർ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രതിസന്ധിയിൽ