കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍/ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം : രണ്ടു പേര്‍ കൂടി അറസ്റ്റില്‍ ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എംഎസ്എഫ് പ്രവര്‍ത്തകന്‍ ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇവര്‍ കൊലപാതകത്തിന് ഒന്നാംപ്രതിയെ സഹായിച്ചതായി പൊലീസ് പറഞ്ഞു. കേസില്‍ മുഖ്യപ്രതി ഇര്‍ഷാദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മംഗലാപുരത്ത് ചികില്‍സയിലായിരുന്ന ഇയാളെ കാഞ്ഞങ്ങാട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇര്‍ഷാദ്. 

ബുധനാഴ്ച രാത്രി ഒമ്പതരയ്ക്കാണ് കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുള്‍ റഹ്മാന്‍ ഔഫിനെ അക്രമികള്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതിനിടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് ഉത്തരവായി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ്‌

മത്തി, അയല, ചൂര; മുഴുവന്‍ ജയിലുകളിലും ഇനി മത്സ്യഫെഡിന്റെ മീന്‍

കര്‍ണാടകയില്‍ ലോറി മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

സ്‌പോർട്‌സ് കൗൺസിലിൽ വിവിധ തസ്തികകളിൽ നിയമനം, മാർച്ച് 10ന് വാക്ക് ഇൻ ഇന്റർവ്യൂ

SCROLL FOR NEXT