Sreeraj vellappadam 
Kerala

'ബിലാല്‍ ബലാല്‍ ആയില്ലേ.!കുലുക്കിലിയാട്ടെ എലി വാണം കൊണ്ട് പേടിപ്പിക്കണ്ട.!'; പി കെ ശശിയെ പരിഹസിച്ച് ഡിവൈഎഫ് ഐ നേതാവ്

'മല കത്തീട്ട് പേടിച്ചിട്ടില്ല..പിന്നെ അല്ലേ 2 മൈലാഞ്ചി ചെടി കത്തീട്ട്...'

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിപിഎം നേതാവും മുൻ എംഎൽഎയുമായ  പി കെ ശശിയെ പിന്തുണക്കുന്നവരുടെ മതേതര മുന്നണിയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം. സ്ഥലവും സമയവും പറ..! സിപിഎം ലോക്കൽ സെക്രട്ടറിമാരായ കളത്തില്‍ മന്‍സൂറിനെയും, അയിലക്കര മുഹമ്മദാലിയെയും നിങ്ങള്‍ പറയുന്ന സ്ഥലത്ത് കൊണ്ടുവരാം..!. ശ്രീരാജ് പറഞ്ഞു.

തല മണ്ണിൽ കുത്തിയാലും സിപിഎമ്മുകാർ വാക്കു പാലിക്കും. നിങ്ങളുടെ 10 ആള്‍ മത്സരിച്ച് കിട്ടിയ വോട്ടിനേക്കാള്‍ കൂടുതല്‍ 6 ആം വാര്‍ഡില്‍ മത്സരിച്ച സ്മിതക്ക് കിട്ടിയിട്ടുണ്ട്.. മല കത്തീട്ട് പേടിച്ചിട്ടില്ല..പിന്നെ അല്ലേ 2 മൈലാഞ്ചി ചെടി കത്തീട്ട്.. സേവ് സിപിഐ ലീഗിന്റെ ഊരയില്‍ അല്ല..അവനവന്റെ കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്നും ശ്രീരാജ് വെള്ളപ്പാടം പ്രസംഗത്തില്‍ വെല്ലുവിളിച്ചു.

സിഎച്ച് സെന്ററിൽ നിന്നോ മാരാർജി ഭവനിൽ നിന്നോ ഇന്ദിരാഭവനിൽ നിന്നോ വരുന്ന സ്കഡ് മിസൈൽ തടുക്കാനുള്ള അയൺ ബോബുമായിരിക്കുന്ന ഞങ്ങളുടെ അടുത്താണ് കുലുക്കിലിയാട്ടെ എലി വാണം കൊണ്ട് വരുന്നതെന്ന് നിങ്ങൾ ഓർക്കണമെന്നും ശ്രീരാജ് പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ യുഡിഎഫ് വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ താനിപ്പോഴും പഴയ ബിലാല്‍ തന്നെ എന്ന സിനിമാ ഡയലോഗ് പികെ ശശി പറഞ്ഞിരുന്നു.

DYFI leader Sreeraj Vellappadam mocks the secular front of those supporting CPM leader and former MLA PK Sasi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT