വി മുരളീധരന്‍. ഫെയ്‌സ്ബുക്ക്‌
Kerala

എകെജി സെന്ററില്‍ നിന്ന് എഴുതുന്ന തിരക്കഥയില്‍ ഇഡി അന്വേഷണം നടത്തില്ല, ബിജെപിക്ക് ഭയമില്ല: വി മുരളീധരന്‍

പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചേലക്കരയില്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടകര കള്ളപ്പണ കേസില്‍ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. എകെജി സെന്ററില്‍ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച് ഇഡി കേസ് അന്വേഷണത്തിന് എത്തില്ല. പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചേലക്കരയില്‍ പ്രതികരിച്ചു.

അജിത് പവാറിന്റെ 100 കോടി കഥക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അത് വാങ്ങി സിനിമ നിര്‍മിക്കാം എന്നും വി മുരളീധരന്‍ പരിഹസിച്ചു. ചേലക്കരയിലും വിജയം ഉറപ്പില്ലെന്ന വിഭ്രന്തിയാണ് ഇതിനെല്ലാം പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഇഡി വരണം, വരണം എന്ന് പറയുന്ന കോണ്‍ഗ്രസ് ഇത്രയും കാലം ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ നിലപാട് എടുത്ത് നില്‍ക്കുകയായിരുന്നു. തരാതരം പോലെ നിലപാട് പറയുന്ന രീതി ആദ്യം കോണ്‍ഗ്രസ് അവസാനിപ്പിക്കണം. നിയമ വാഴ്ച ഉറപ്പിക്കാന്‍ പാട് പെടുന്ന പിണറായി ആദ്യം ആരോപണ വിധേയനായ എഡിജിപിക്ക് എതിരെ നടപടി എടുക്കട്ടെ എന്നും വി മുരളീധരന്‍ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ അകത്തായ പി പി ദിവ്യക്ക് എതിരെ പാര്‍ട്ടി നടപടി എടുത്തോ എന്നും അദ്ദേഹം ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

SCROLL FOR NEXT