നിഖില്‍ തോമസ് 
Kerala

ഒളിപ്പിക്കാനായില്ല, നിഖിൽ തോമസിന്റെ വീട്ടിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റും മാർക്ക്ലിസ്റ്റും കണ്ടെത്തി 

നിഖിലിന്റെ മുറിയിലെ അലമാരയിലാണ് സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റും മാർക്ക്ലിസ്റ്റും കണ്ടെടുത്തു. ഇന്നലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. നിഖിലിന്റെ മുറിയിലെ അലമാരയിലാണ് സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. 

പ്രവേശനം സംബന്ധിച്ച മറ്റുരേഖകൾ, കോളേജ് ഐ.ഡി. കാർഡ്, ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ളവയും കണ്ടെടുത്തത്. ഒളിവിൽ പോയതിനാൽ രേഖകൾ ഒളിപ്പിക്കാനായില്ല എന്നാണ് കരുതുന്നത്. നിർണായക തെളിവായ മൊബൈൽഫോൺ കണ്ടെത്താനായില്ല. വീടിനു സമീപത്തെ കരിപ്പുഴത്തോട്ടിൽ ഫോൺ ഉപേക്ഷിച്ചുവെന്നാണു നിഖിൽ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ, ആ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് കളവാണെന്നു മനസ്സിലായി.

സിപി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ  സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്.  വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. മുന്‍ എസ്എഫ്‌ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT