ഫയല്‍ ചിത്രം 
Kerala

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

കേസ് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് അടക്കമുള്ള കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീംലീഗ് എംഎല്‍എ എം സി കമറുദ്ദീന് ജാമ്യം. മൂന്ന് കേസുകളിലാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിവിധ പരാതികളില്‍ ഒന്നിലധികം എഫ്‌ഐആര്‍ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് കേസുകളിലാണ് കര്‍ശന ഉപാധികളോടെ കമറുദ്ദീന് ജാമ്യം അനുവദിച്ചത്. ഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമല്ല. കാരണം മൂന്നിലധികം എഫ്‌ഐആര്‍ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് കേസുകളില്‍ മാത്രമാണ് അറസ്റ്റ് നടപടിയെങ്കില്‍ പുറത്തിറങ്ങാന്‍ സാധിക്കും. മറ്റു കേസുകളിലും അറസ്റ്റ് നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കി്ല്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പിന്നീട് മാത്രമാണ് വ്യക്തത ലഭിക്കുകയുള്ളൂ.

കേസ് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് അടക്കമുള്ള കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയത്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ളതാണ് ഉപാധികള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ഈ പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ പണികിട്ടും

'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്‌വെ ക്രിക്കറ്റ് ഫെഡറേഷന്‍

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

SCROLL FOR NEXT