G Sudhakaran 
Kerala

'അത് കൊലപാതകം; വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍; ഭാര്യയെ മന്ത്രി ആക്കിയത് ആണ് ആകെ ഗുണം'

തന്നെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമെന്ന് ജി സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍. ആലപ്പുഴ മെഡിക്കല്‍ കോളജിന് സമീപത്തെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കണം. ഒരു നേതാവിനെ അവിടെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

തന്നെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമെന്ന് ജി സുധാകരന്‍ പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇവരെല്ലാം ചേര്‍ന്ന് തന്നെ ഒരു പരുവമാക്കി. അന്നേ മനസില്‍ കുറിച്ചിട്ടതാണ് പ്രതികാരം ചെയ്യുമെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എച്ച് സലാമിന് ഭൂരിപക്ഷം കുറഞ്ഞ് എന്ന് പറഞ്ഞാണ് അവര്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കാര്‍ വ്യാപകമായി സിപിഎമ്മിന് വോട്ടു ചെയ്തു. അതുകൊണ്ടാണ് മികച്ച വിജയം നേടാനായതെന്നും സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന സിപിഎം നേതാവ് വിജയരാഘവനെ പരിഹസിച്ച സുധാകരന്‍ അയാള്‍ എവിടെ പ്രസംഗിച്ചാലും സിപിഎം തോല്‍ക്കുമെന്നും പറഞ്ഞു. അയാള്‍ വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍. ബ്രാഞ്ച് അംഗമാകാനുള്ള നിലവാരം പോലുമില്ല. ഭാര്യയെ മന്ത്രി ആക്കിയത് ആണ് ആകെ ഗുണമെന്നും ജി സുധാകരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി വേദന ഇല്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

തലയിൽ ചൂടാൻ മാത്രമല്ല, ആരോ​ഗ്യ​ഗുണത്തിലും മുല്ലപ്പൂക്കൾ റാണി തന്നെ

ഇളകാതെ സ്മൃതി മന്ധാന! വനിത ടി20 റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ഫ്ലാറ്റുകൾ കളർഫുൾ ആക്കാം, ബാൽക്കണിയിൽ ശംഖുപുഷ്പം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'സെറ്റിൽ വച്ച് പലതവണ ശരീരത്തിൽ കയറി പിടിച്ചു'; സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ആരോപണവുമായി മൊണാലിസ

SCROLL FOR NEXT