സെക്രട്ടേറിയറ്റ്/ഫയല്‍ 
Kerala

അരമണിക്കൂറില്‍ കൂടുതല്‍ സീറ്റിലില്ലെങ്കില്‍ അവധി; സെക്രട്ടേറിയറ്റില്‍ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വരുന്നു; എതിര്‍പ്പുമായി സംഘടനകള്‍

പുതിയ സംവിധാനം നടപ്പിലാകുന്നതോടെ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്തുപോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ സീറ്റുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നുണ്ട് എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സംവിധാനത്തിനെതിരെ ഉദ്യോഗസ്ഥരും സംഘടനകളും. അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വഴി ആയിരിക്കും ജീവനക്കാരെ നിരീക്ഷിക്കുക. ഏഴു മണിക്കൂറും ജീവനക്കാര്‍ സീറ്റിലുണ്ട് എന്നുറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പുതിയ സംവിധാനം നടപ്പിലാകുന്നതോടെ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്തുപോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാക്കും. മറ്റു വകുപ്പുകളിലേക്കോ മറ്റോ പോകുകയാണെങ്കില്‍, അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ അവധിയില്‍ നിന്നും ഒഴിവാകുകയുള്ളൂ. 
 
പുതിയ സംവിധാനത്തിനെതിരെസിപിഎം അനുകൂല  ജീവനക്കാരുടെ സംഘടനകള്‍ അടക്കം രംഗത്തെത്തി. ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് പുതിയ സംവിധാനമെന്ന് സംഘടനകള്‍ പറയുന്നു. നിലവില്‍ പഞ്ചിംഗ് സിസ്റ്റം മാത്രമാണ് സെക്രട്ടേറിയറ്റിലുള്ളത്. ഉടന്‍ തന്നെ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കാനാണ് തീരുമാനം. 

സെക്രട്ടേറിയറ്റില്‍ പലപ്പോഴും ജീവനക്കാരെ അവരുടെ കസേരകളില്‍ കാണാറില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് ജീവനക്കാരെ നിരീക്ഷിക്കാന്‍ സംവിധാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ജീവനക്കാര്‍ വൈകിയെത്തുന്നതും നേരത്തെ പോകുന്നതും തടയാനായി പഞ്ചിംഗ് സമ്പ്രദായവും നടപ്പാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

SCROLL FOR NEXT