ഗവര്‍ണര്‍ ആരിഫ് ഖാന്‍ വാര്‍ത്താ സമ്മേളനത്തിനിടെ 
Kerala

ഒപ്പിട്ടത് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍; കണ്ണൂര്‍ വിസി നിയമനം അംഗീകരിക്കേണ്ടി വന്നത് സമ്മര്‍ദ്ദം മൂലം;  രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടില്ല; ഗവര്‍ണര്‍

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് വലിയ സമ്മര്‍ദമുണ്ടായി. ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിയമനത്തില്‍ ഒപ്പിട്ടതെന്നും ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുമായി മാധ്യമങ്ങളിലൂടെ സംവാദത്തിനില്ലെന്നു ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ വൈസ് ചാന്‍സര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിശദീകരണം ഗവര്‍ണര്‍ തള്ളുകയും ചെയ്തു.

നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നു മാത്രമാണ് പറയുന്നത്. ഗവര്‍ണര്‍ എന്ന നിലയില്‍ രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടില്ല. ചാന്‍സലര്‍ സ്ഥാനം വേണ്ടെന്ന നിലപാടില്‍ മാറ്റമില്ല. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് വലിയ സമ്മര്‍ദമുണ്ടായി. ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിയമനത്തില്‍ ഒപ്പിട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമപ്രകാരമുള്ള തന്റെ ചുമതല വഹിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഒരിക്കല്‍ സമ്മദത്തിനു വഴങ്ങി. ഇനി അതിനു നിന്നുകൊടുക്കാനില്ല. അതുകൊണ്ടാണ് ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.കാലടി സര്‍വകലാശാല വിസിക്കായുള്ള പാനല്‍ നിരാകരിച്ചത് ഗവര്‍ണറാണെന്നും സമിതിക്ക് ബോധ്യമുള്ള ഒറ്റപ്പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമവും ഗവര്‍ണര്‍ അംഗീകരിച്ചത് പൂര്‍ണ മനസ്സോടെയാണെന്നും നിയമനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സമ്മര്‍ദത്തിന് വഴങ്ങിയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT