പ്രതീകാത്മക ചിത്രം 
Kerala

ശമ്പളത്തിന്റെ പകുതി ലോട്ടറിയെടുക്കാന്‍ മാറ്റിവയ്ക്കും; എടുത്തത് 42 ടിക്കറ്റുകള്‍; കാരുണ്യയുടെ 80ലക്ഷത്തിന്റെ ഭാഗ്യം കടാക്ഷിച്ചത് ബംഗാള്‍ സ്വദേശിയെ

ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 486-ാം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തേടിയെത്തിയത് ബംഗാള്‍ സ്വദേശിയെ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 486-ാം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തേടിയെത്തിയത് ബംഗാള്‍ സ്വദേശിയെ. പറവൂരില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന സാബിര്‍ ആലം (28)എന്നയാള്‍ക്കാണ് 80ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തിയത്. 

കഴിഞ്ഞ ഏഴുവര്‍ഷമായി ആലം കേരളത്തിലുണ്ട്. ശമ്പളം കിട്ടുന്നതില്‍ പകുതി തുക ലോട്ടറി എടുക്കാനായി മാറ്റിവയ്ക്കുന്ന ആലമിനെ തേടി ഇത്തവണ ഭാഗ്യം എത്തി. 

പറവൂര്‍ കെ എം കെ ജങ്ഷനിലുള്ള ഹോട്ടലുകളിലാണ് രണ്ടുവര്‍ഷമായി സാബിര്‍ ജോലി ചെയ്യുന്നത്. കെ എം കെ ജങ്ഷന് സമീപം നടന്ന് ടിക്കറ്റ് വില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ ശിവരാമനില്‍ നിന്നാണ് 42 ടിക്കറ്റുകള്‍ എടുത്തത്. അതില്‍ ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചത്. പകലും രാത്രിയും രണ്ട് ഹോട്ടലുകളില്‍ ജോലി ചെയ്താണ് സാബിര്‍ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. നാല് സഹോദരന്‍മാരും മൂന്ന് സഹോദരിമാരുമുണ്ട്. ആറുമാസം കൂടി കേരളത്തില്‍ ഹോട്ടല്‍ ജോലി തുടരാനാണ് സാബിറിന്റെ ആലോചന. ശേഷം നാട്ടില്‍ എത്തി ഒരു ഹോട്ടല്‍ തുടങ്ങാനും വീട് വയ്ക്കാനും ആഗ്രഹമുണ്ട്. 

കാരുണ്യയുടെ ജനുവരി 30ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കിട്ടിയതും ഒരു അതിഥി തൊഴിലാളിക്കാണ് കൊയിലാണ്ടിയില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ നാല്‍പ്പതുകാരന്‍ മുഹമ്മദ് സായിദിനാണ് അമ്പത് ലക്ഷം രൂപ ലഭിച്ചത്. സമ്മാനം ലഭിച്ചതറിഞ്ഞ് ടിക്കറ്റുമായി ഇയാള്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചത് വാര്‍ത്തയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT