പ്രതീകാത്മക ചിത്രം 
Kerala

ഇലവെട്ടാനെന്ന് പറഞ്ഞ് മരത്തില്‍ കയറ്റി, ബിഹാര്‍ സ്വദേശികളുടെ പണവും മൊബൈലും തട്ടിയെടുത്ത് യുവാവ്‌

ജോലിക്ക് വിളിച്ചു മരത്തിൽ കയറ്റിയതിന് ശേഷം ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും കവർന്നു

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: ജോലിക്ക് വിളിച്ചു മരത്തിൽ കയറ്റിയതിന് ശേഷം ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും കവർന്നു. മൊബൈൽ ഫോണും 10,000 രൂപയുമാണ് തട്ടിയെടുത്തത്. 

ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിയുമായി ഉപജീവനം കഴിക്കുന്ന ബിഹാർ സ്വദേശികളായ നവൽകുമാർ, സത്രുധാർ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ബുധനാഴ്ച രാവിലെ ബൈക്കിൽ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാൻ എന്ന് പറഞ്ഞ് ഇരുവരെയും ജോലിക്കു വിളിച്ചു. 

കോലിക്കരയിലെ ഒരു പറമ്പിൽ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. ഇവർ വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന് യുവാവ് കടന്നു. തൊഴിലാളികൾ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. പരിസരത്തെ സിസി ടിവികൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT