പന്നിയാര്‍കുട്ടിയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം 
Kerala

പന്നിയാര്‍കുട്ടിയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം, വീട് തകര്‍ന്നു, സ്കൂളിലെ ഓടുകള്‍ പറന്നു പോയി

ശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായി വിഛേദിക്കപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി പന്നിയാർകുട്ടിയിൽ വേനൽമഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ വൻ നാശനഷ്ടം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടി തുടങ്ങിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പന്നിയാർകുട്ടി കൊള്ളിമല സെന്റ് മേരീസ് യുപി സ്കൂളിൽ 400 ഓളം ഓടുകൾ പറന്നു പോയി. പുറത്തിട്ടിരുന്ന കസേരകളും, ബെഞ്ചുകളും കാറ്റിൽ തകർന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് കാറ്റു വീശിയത്.

കുട്ടികളെ സമീപത്തെ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല. ശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായി വിഛേദിക്കപ്പെട്ടു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും വ്യാപക കൃഷിനാശവുമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.

പള്ളിയ്ക്ക് സമീപത്തുള്ള വീടിന് മുകളിൽ മാവ് ഒടിഞ്ഞ് വീണ് വീട് പൂർണ്ണമായി തകർന്നു വീട്ടുപകരണങ്ങളും നശിച്ചു. പ്രദേശവാസികളുടെ പുരയിടത്തിലുണ്ടായിരുന്ന മാവ്, ജാതി, റബർ, ഞാവൽ എന്നിവയെല്ലാം ഒടിഞ്ഞു വീണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT