ഫയല്‍ ചിത്രം 
Kerala

കനത്ത മഴ; എറണാകുളം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

എറണാകുളം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അതിശക്തമായ മഴയ്ക്കും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി. 

ഇന്ന് മുതല്‍ നാലു ദിവസം തീവ്രമായ മഴയുടെ സാധ്യത ആണ് ജില്ലയില്‍ ഉള്ളത്. ഓറഞ്ച് അലര്‍ട്ട് ആണ് നിലവില്‍ 4 ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ /ഉരുള്‍പൊട്ടല്‍ സാധ്യത ഉണ്ടെന്ന് കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും അധിക ജലം പുറത്തു വിടാന്‍ സാധ്യതയുണ്ട്. പറവൂര്‍ താലൂക്കില്‍ വെള്ളം കയറാന്‍ സാധ്യത ഉള്ള പ്രദേശങ്ങളില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി. 

മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര പ്രദേശങ്ങളിലൂടെ  രാത്രി യാത്ര ഒഴിവാക്കേണ്ടതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT