Kerala High Court ഫയൽ
Kerala

പിരിഞ്ഞു പോയാലും കുടി മുട്ടില്ല! വിരമിച്ച സിഐഎസ്എഫ് ജീവനക്കാര്‍ക്ക് ക്യാന്റീന്‍ വഴി മദ്യം നല്‍കണമെന്ന് ഹൈക്കോടതി

വിരമിച്ച ജീവനക്കാര്‍ക്ക് മദ്യം അനുവദിച്ചാല്‍ സര്‍വീസിലുള്ളവരും ആവശ്യം ഉന്നയിക്കുമെന്നും സുരക്ഷാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നുമായിരുന്നു സിഐഎസ്എഫിന്റെ വാദം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിരമിച്ച സിഐഎസ്എഫ് ജീവനക്കാര്‍ക്ക് കേന്ദ്ര സായുധ പൊലീസ് സേനയുടെ കാന്റീനില്‍ നിന്ന് മദ്യം വാങ്ങാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി. സിഎപിഎഫ് ക്യാന്റീന്‍ വഴി സിഐഎസ്എഫ് ജീവനക്കാര്‍ക്കും മദ്യം നല്‍കണമെന്ന് ജസ്റ്റിസ് എന്‍ നാഗരേഷ് ഉത്തരവിട്ടിരിക്കുന്നത്. കേരളത്തില്‍ താമസിക്കുന്ന മുന്‍ സിഐഎസ്എഫ് ജീവനക്കാര്‍ക്ക് ക്യാന്റീന്‍ വഴി മദ്യം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ സിഐഎസ്എഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

തിരുവനന്തപുരത്തെ ബിഎസ്എഫ് ക്യാന്റീനിലും പള്ളിപ്പുറത്തെ സിആര്‍പിഎഫ് ക്യാന്റീനിലും ബിഎസ്എഫ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വാങ്ങാനും കൈവശം വെയ്ക്കാനും വിതരണം ചെയ്യാനും 2013ല്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ മുന്‍ ഐടിബിപി, മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് മദ്യം വാങ്ങാന്‍ അനുവാദം ഇല്ലായിരുന്നു.

വിരമിച്ച ജീവനക്കാര്‍ക്ക് മദ്യം അനുവദിച്ചാല്‍ സര്‍വീസിലുള്ളവരും ആവശ്യം ഉന്നയിക്കുമെന്നും സുരക്ഷാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നുമായിരുന്നു സിഐഎസ്എഫിന്റെ വാദം. എന്നാല്‍, സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ സിഎപിഎഫിന്റെ ഭാഗമായ മറ്റ് സേനകളിലെ വിരമിച്ച ജീവനക്കാര്‍ക്ക് മദ്യം അനുവദിക്കുമ്പോള്‍ സിഐഎസ്എഫിന് മദ്യം നിഷേധിക്കുന്നത് കടുത്ത വിവേചനമാണെന്ന് കോടതി വിലയിരുത്തി.

High Court rules against discrimination, orders CISF retirees to be allowed alcohol via CAPF canteen. Previous order denying access is quashed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT