മകൻ ഷഹദ്, കൊല്ലപ്പെട്ട സിദ്ദിഖ് 
Kerala

"പണം നഷ്ടപ്പെട്ടത് എന്റെ അക്കൗണ്ടില്‍ നിന്ന്, കാലിയാകുന്നതുവരെ പിന്‍വലിച്ചു; ഡാഡിയുടെ ഗുഗിള്‍ പേയും ഉപയോഗിച്ചിട്ടുണ്ട്"

കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിന്റെ ഉടമയാണ് സിദ്ദിഖ്. 18-ാം തിയതി മുതല്‍ ഇയാളെ കാണിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മകന്‍ ഷഹദും മറ്റ് ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:"ഒരു പ്രശ്‌നവുമില്ലാത്ത നല്ലൊരു മനുഷ്യനാണ്, എല്ലാവരോടും നല്ല സ്‌നേഹത്തോടെ പെരുമാറുന്ന ആള്", ക്രൂരകൊലപാതകത്തിന് ഇരയായ വ്യവസായി സിദ്ദിഖിന്റെ ഭാര്യ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ കാമറകള്‍ക്ക് മുന്നില്‍ പറഞ്ഞു. കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിന്റെ ഉടമയാണ് സിദ്ദിഖ്. 18-ാം തിയതി വ്യാഴാഴ്ച്ച മുതല്‍ ഇയാളെ കാണിനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ ഷഹദും മറ്റ് ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. 

"ഹോട്ടലില്‍ നിന്ന് പോയ വ്യാഴാഴ്ച്ച രാത്രി മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഫോണ്‍ ഓഫ് ആയിക്കഴിഞ്ഞാല്‍ അച്ഛന്‍ പിറ്റേദിവസം താമസിച്ചൊക്കെയാണ് സാധാരണ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് ഓണ്‍ ആക്കുന്നത്. താമസിച്ച് കിടന്നതുകൊണ്ട് എണിറ്റിട്ടുണ്ടാകില്ലെന്ന് കരുതി", ഷഹദ് പറഞ്ഞു. ഹോട്ടലിലെ ആവശ്യങ്ങള്‍ക്കായി സിദ്ദിഖിനെ വിളിച്ചിട്ട് കിട്ടാതായതോടെ ജീവനക്കാര്‍ ഷഹദിനെ വിളിച്ചിപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. "അവര് വിചാരിച്ചു വീട്ടിലുണ്ടാകുമെന്ന് ഞങ്ങള്‍ വിചാരിച്ചു കടയിലുണ്ടാകുമെന്ന്", ഷഹദ് പറഞ്ഞു. 

"പണം നഷ്ടപ്പെട്ടത് എന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ്. വ്യാഴാഴ്ച്ചയും പിന്നീടുള്ള ദിവസങ്ങളിലും ദിവസവും പണം പിന്‍വലിക്കുന്നുണ്ടായിരുന്നു. ആ അക്കൗണ്ട് കാലിയാകുന്നതുവരെ പണം പിന്‍വലിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തിനിന്നുതന്നെ അത്യാവശ്യം പണം നഷ്ടപ്പെട്ടിരുന്നു, പിന്നെ, പെരുന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗത്തെ രണ്ട് എടിഎമ്മുകളില്‍ നിന്നും പണം എടുത്തിട്ടുണ്ട്. പ്രധാനമായും എടിഎമ്മുകളില്‍ വഴിയാണ് പണം എടിത്തിട്ടുള്ളത്. രാത്രി സമയങ്ങളിലാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഗുഗിള്‍ പേ വഴി ഡാഡിയുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് അങ്ങാടിപ്പുറം ഭാഗത്തേക്കുള്ള ഒരു അക്കൗണ്ടിലേക്കാണ് പണം അടച്ചിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷ്ത്തിനടുത്ത് തുക നഷ്ടപ്പെട്ടിട്ടുണ്ട്", ഷഹദ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

SCROLL FOR NEXT