ഇടുക്കി അണക്കെട്ട്, ഫയൽ ചിത്രം 
Kerala

ക്രിസ്മസ്- പുതുവത്സരം: ഇടുക്കി അണക്കെട്ട് കണ്ട്‌ ആസ്വദിക്കാം, സമയക്രമവും നിബന്ധനകളും ഇങ്ങനെ  

ക്രിസ്മസ് - പുതുവത്സര അവധികള്‍ പ്രമാണിച്ച് ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ക്രിസ്മസ് - പുതുവത്സര അവധികള്‍ പ്രമാണിച്ച് ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 

രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ സാങ്കേതിക പരിശോധനകള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയുണ്ടാകില്ല. അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനമുണ്ട്.

സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അണക്കെട്ടിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കെഎസ്ഇബി ഡാം സേഫ്റ്റി, ജില്ലാ പൊലീസ് അധികാരി എന്നിവരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു.

ക്രിസ്മസ് - പുതുവത്സര വേളയില്‍ ഇടുക്കിയിലെത്തുന്ന സന്ദര്‍ശകരുടെ തിരക്കും ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രാധാന്യവും പരിഗണിച്ച് വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അണക്കെട്ടിലേക്ക് സന്ദര്‍ശകരെ കടത്തിവിടാനുള്ള പ്രത്യേക അനുമതി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT