കെ സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്ക്‌
Kerala

'ഇനി അത്യാവശ്യമുള്ളത് വായിക്കാന്‍ മാത്രമേ സമയമുള്ളൂ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം എടുക്കാന്‍ വയ്യ; മാപ്പ്'

പുസ്തക പ്രകാശന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പുസ്തകങ്ങള്‍ക്ക് ബ്ലര്‍ബും അവതാരികയും എഴുതുന്നത് അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: ആരോഗ്യപ്രശ്‌നനങ്ങള്‍ അലട്ടുന്നതിനാല്‍ പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ എഴുത്തുകാരനും മുന്‍ സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് താന്‍ പൊതുപരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചത്.

എണ്‍പത് വയസ്സാകുന്ന പശ്ചാത്തലത്തില്‍ അനാരോഗ്യം മൂലം സ്വയം ചില നിബന്ധനകള്‍ വെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അനിവാര്യമല്ലാത്ത യാത്രകളും മാസത്തില്‍ ഒന്നില്‍ക്കൂടുതല്‍ പ്രസംഗങ്ങളും ഇനി ഉണ്ടാകില്ല. പുസ്തക പ്രകാശന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പുസ്തകങ്ങള്‍ക്ക് ബ്ലര്‍ബും അവതാരികയും എഴുതുന്നത് അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പുസ്തകം കൈയില്‍ തരികയോ അയക്കുകയോ ചെയ്ത് അഭിപ്രായം ദയവായി ചോദിക്കരുത്. ഇനി അത്യാവശ്യമുള്ളത് വായിക്കാന്‍ മാത്രമേ സമയമുള്ളൂ. സ്ഥാപനങ്ങളുടെ ഒന്നും ഉത്തരവാദിത്തം എടുക്കാന്‍ വയ്യ. ഒമ്പത് ജോലികള്‍ ചെയ്തു, മാപ്പ്,' - എന്നാണ് സച്ചിദാനന്ദന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

K Satchidanandan Announces Gradual Retirement From Public Life Citing Health Issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല; നേതാക്കള്‍ക്ക് അഹങ്കാരം'; സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍

'സാര്‍ എന്ന് വിളിക്കണം, വെറും വിഡി സതീശനല്ല, കേരള സിഎം വിഡി സതീശന്‍'; മുഖ്യനെ പേര് വിളിച്ച മഹേഷ് കുഞ്ഞുമോന് സൈബറാക്രമണം

അടുത്ത ബന്ധുക്കള്‍ പോലും അകറ്റിനിര്‍ത്തി: എഴുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ കോടതി പറഞ്ഞു: 'രമേശന്‍ കള്ളനല്ല'

അതിരപ്പിള്ളിയിൽ വീട്ടുവളപ്പിലെ കൂട്ടിൽ പുലി കുടുങ്ങി (വിഡിയോ)

7 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി നാരായണന്‍; നായകന്‍ നസ്ലെന്‍