ടെലിവിഷന്‍ ചിത്രം 
Kerala

കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ, സ്ഥിരീകരിച്ച് ആരോ​ഗ്യ മന്ത്രി; അടിയന്തര ആക്ഷൻ പ്ലാൻ

കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണെന്ന് പരിശോധനയിൽ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോഴിക്കോട് മരിച്ച 12 വയസുകാരൻ നിപ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കുട്ടിയുടെ സാംപിൾ നിപ പോസിറ്റീവ് ആണെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിച്ചെന്നും ഇതനുസരിച്ച് അടിയന്തര ആക്ഷൻ പ്ലാൻ കൈകൊണ്ടിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.

കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണെന്ന് പരിശോധനയിൽ കണ്ടെത്തി. വിവരം അറിയുമ്പോൾ തന്നെ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇന്ന് പുലർച്ചെ കുട്ടി മരിച്ചു. രാത്രി വൈകിയാണ് സ്ഥിരീകരണം ലഭിച്ചതെന്നും ഉടൻതന്നെ വകുപ്പുതല യോഗം ചേർന്നെന്നും മന്ത്രി അറിയിച്ചു.

കുട്ടിക്ക് വൈറസ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. പ്രാഥമിക സമ്പർക്കപട്ടിക കണ്ടെത്തിയെന്നും ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടിയുമായി അടുത്ത് ഇടപെട്ട ആർക്കും നിലവിൽ രോഗലക്ഷണം ഇല്ല.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സകൾ ക്രമീകരിക്കാൻ തീരുമാനം എടുത്തു. കണ്ണൂർ, മലപ്പുറം ജില്ലകളും ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT