Actress Ansiba 
Kerala

നടി ലക്ഷ്മി പ്രിയക്കും ഓൺലൈൻ ചാനലിനുമെതിരായ പരാതി; അൻസിബ ഹസ്സന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: നടി ലക്ഷ്മി പ്രിയക്കും സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് രണ്ടുപേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന ഹർജി നിരസിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസ്സൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിച്ചത്. തന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതിനും പൊതുമധ്യത്തിൽ അപമാനിക്കുന്നതിനുമായി പ്രതികൾ ചേർന്ന് യൂട്യൂബിലും സാമൂഹിക മാധ്യമങ്ങളിലും വിഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് അൻസിബ ഹസ്സന്റെ പരാതി.

'സ്ത്രീകൾക്കെതിരെ മാത്രം ചുമത്താവുന്ന വകുപ്പുകളുണ്ടോ?': ഹൈക്കോടതിയുടെ ചോദ്യങ്ങൾ

ഹർജി പരിഗണനയ്ക്കെടുത്ത വേളയിൽ കേസിലെ ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതി വാക്കാൽ ചില സംശയങ്ങൾ ആരായുകയുണ്ടായി."പ്രതികൾ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ഇതിൽ ഉന്നയിച്ചിട്ടുള്ള വകുപ്പുകളിൽ ചിലത് ജൻഡർ ന്യൂട്രൽ അല്ലല്ലോ. ചില കുറ്റകൃത്യങ്ങൾ പുരുഷന്മാർക്കെതിരെ മാത്രം ചുമത്താൻ കഴിയുന്നവയാണ്." - ഹൈക്കോടതി നിരീക്ഷിച്ചു. ഇതിന് മറുപടിയായി, അഭിമുഖം നടത്തിയ വ്യക്തിയും ചാനൽ ഉടമയും പുരുഷന്മാരാണെന്നും അവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നും അൻസിബയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ കേവലം ഒരു അഭിമുഖം നടത്തുന്ന വ്യക്തി കുറ്റകൃത്യത്തിൽ പങ്കാളിയാകണമെന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

മജിസ്‌ട്രേറ്റ് കോടതി ഉത്തരവും പൊലീസ് അന്വേഷണവും

അൻസിബ ആദ്യം പൊലീസിനെ സമീപിച്ചുവെങ്കിലും കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വ്യവസ്ഥകൾ പ്രകാരം മജിസ്‌ട്രേറ്റ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ അപകീർത്തിപ്പെടുത്തൽ മാത്രമാണ് നിലനിൽക്കുകയെന്നാണ് പൊലീസ് അറിയിച്ചതെന്നും, മറ്റു ഗൗരവകരമായ വകുപ്പുകൾ ഒഴിവാക്കിയാണ് മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അൻസിബയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനും, പാലാരിവട്ടം എസ്എച്ച്ഒ, എറണാകുളം ജില്ലാ പൊലീസ് മേധാവി എന്നിവർക്കും വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ സമയം അനുവദിച്ച കോടതി, കേസ് വീണ്ടും ഒരു ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

The Kerala High Court on Thursday admitted a petition filed by actor Ansiba Hassan challenging a Magistrate's order that refused to direct the police to register an FIR against actor Lakshmi Priya and two others associated with CAN Channel for allegedly circulating objectionable videos on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പെരുമഴക്കാലം, നാളെ 11 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, 'ഖലീഫ' ഡബ്ബിങ് പൂർത്തിയാക്കി താരം

'ഞാൻ ഒക്കെയാണ്!' സുഹൃത്തുക്കൾക്കൊപ്പം ചിരിക്കുന്നുണ്ടെങ്കിലും, ഉള്ളിൽ സ്ഥിരമായ ശൂന്യത, 'ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ' ലക്ഷണങ്ങൾ

അവസരം ചോദിച്ചപ്പോള്‍ അപമാനിച്ച് വിട്ടിട്ടുണ്ട്; അതിന് ശേഷം ചാന്‍സ് ചോദിക്കാന്‍ മടിയായി: നീരജ് മാധവ്

'ബാലൻ', ​'ഗാട്ട കുസ്തി 2'; ഈ വാരാന്ത്യം ഒടിടിയിൽ ആഘോഷമാക്കാം, പുത്തൻ റിലീസുകളിതാ