kerala highcourt ഫയൽ
Kerala

എസ്‌ഐആര്‍ നീട്ടിവയ്ക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാനത്തിന്റെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്‌ഐആറില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വിജി അരുണ്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

തദ്ദേശതെരഞ്ഞെടുപ്പ് നടപടികളും എസ്‌ഐആര്‍ നടപടികളും ഒന്നിച്ച് നടത്തുമ്പോള്‍ ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എസ്‌ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഉദ്യോഗസ്ഥ ക്ഷാമം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ പകുതിയിലേറെ പൂര്‍ത്തിയായെന്നും, ഈ സാഹചര്യത്തില്‍ നിര്‍ത്തിവയ്ക്കുന്നത് പ്രതിസന്ധിക്ക് ഇടയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നും, സംസ്ഥാനത്തിന് സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്നും വാദത്തിനിടെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്റെ ആക്രമണ ശ്രമം, ലക്ഷ്യമിട്ടത് ഒറാക്കിള്‍

'മിണ്ടരുതെന്ന് ചേച്ചി പറയും, മനോനിലയിൽ യാതൊരു തകരാറുമില്ല, ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്'; ഭാനുപ്രിയയെക്കുറിച്ച് സഹോദരി

വസ്ത്രങ്ങളിലെ ഫം​ഗൽ ബാധ; നൽകാം തുണികൾക്ക് ചില കരുതൽ

'വിദേശ ഫണ്ടുകള്‍ ജനക്ഷേമത്തിനായി ഉപയോഗിക്കണം, രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ തടയും'; എഫ്‌സിആര്‍എയില്‍ ആശങ്കവേണ്ടെന്ന് കിരണ്‍ റിജിജു

'ട്രെഡ്മിൽ ടെസ്റ്റ് നോർമൽ ആയാൽ ഹൃദയാരോ​ഗ്യം പെർഫക്ട് ആണെന്നല്ല അർഥം', ഡോക്ടറുടെ കുറിപ്പ്

SCROLL FOR NEXT