പ്രതീകാത്മക ചിത്രം 
Kerala

ആലുവ സ്വദേശി ഓര്‍ഡര്‍ ചെയ്ത ഐ ഫോണ്‍ ഉപയോഗിക്കുന്നത് ഝാര്‍ഖണ്ഡില്‍; പകരം കിട്ടിയത് സോപ്പ്; പൊലീസ്  ഇടപെടലില്‍ പണം തിരികെ കിട്ടി

അന്വേഷണത്തിന് പൊലീസിനെ അയക്കുമെന്ന് എസ്പി അറിയിച്ചതിന്റെ പിന്നാലെ നൂറുല്‍ അമീറിന്റെ അക്കൗണ്ടില്‍ നഷ്ടപ്പെട്ട തുകയെത്തി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  ഓണ്‍ലൈനില്‍ 70,900 രൂപ നല്‍കി ആപ്പിള്‍ ഐ ഫോണ്‍ 12 ബുക്ക് ചെയ്തയാളെ അലക്കുസോപ്പും 5 രൂപ നാണയവും നല്‍കി കബളിപ്പിച്ച സംഭവത്തില്‍ റൂറല്‍ എസ്പി കാര്‍ത്തിക് ഇടപെട്ട് പണം തിരികെ ലഭ്യമാക്കി.

തോട്ടുമുഖം സ്വദേശി നൂറുല്‍ അമീന് ഇക്കഴിഞ്ഞ 12ന് ക്രഡിറ്റ് കാര്‍ഡ് മുഖേനെയാണ് ഫോണ്‍ ബുക്ക് ചെയ്തത്. 15ന് കൊറിയര്‍ എത്തി. തുറന്നപ്പോള്‍ ഫോണിന് പകരം സോപ്പും നാണയവും മാത്രം. എന്നാല്‍ പെട്ടി യഥാര്‍ഥ ഫോണിന്റെത് തന്നെയായിരുന്നു. അതില്‍ നിന്നും ലഭിച്ച ഐഎംഇഐ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ 25 മുതല്‍ ഫോണ്‍ ഝാര്‍ഖണ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ബുക്കിങ് എടുത്ത ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ ഹൈദരബാദിലെ വില്‍പ്പനക്കാരെ ബന്ധപ്പെട്ടു.

അവിടെ നിന്നയച്ച ഫോണ്‍ കൊച്ചിയില്‍ എത്തുന്നതിനുമുന്‍പ് തട്ടിയെടുത്തതാവും എന്നായിരുന്നു വിശദീകരണം. പുതിയ ഫോണ്‍ സ്‌റ്റോക്കില്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണത്തിന് പൊലീസിനെ അയക്കുമെന്ന് എസ്പി അറിയിച്ചതിന്റെ പിന്നാലെ നൂറുല്‍ അമീറിന്റെ അക്കൗണ്ടില്‍ നഷ്ടപ്പെട്ട തുകയെത്തി. എങ്കിലും അന്വേഷണം തുടരുമെന്ന് എസ്പി പറഞ്ഞു.

കഴിഞ്ഞമാസം പറവൂരിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഒന്നേകാല്‍ ലക്ഷം രൂപയുടെ ലാപ്‌ടോപ്പിന് പകരം കുട്ടിക്കടലാസ് ലഭിച്ച സംഭവത്തിലും എസ്പി ഇടപെട്ട് പണം തിരികെ ലഭ്യമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT