പ്രതീകാത്മക ചിത്രം 
Kerala

ആലുവ സ്വദേശി ഓര്‍ഡര്‍ ചെയ്ത ഐ ഫോണ്‍ ഉപയോഗിക്കുന്നത് ഝാര്‍ഖണ്ഡില്‍; പകരം കിട്ടിയത് സോപ്പ്; പൊലീസ്  ഇടപെടലില്‍ പണം തിരികെ കിട്ടി

അന്വേഷണത്തിന് പൊലീസിനെ അയക്കുമെന്ന് എസ്പി അറിയിച്ചതിന്റെ പിന്നാലെ നൂറുല്‍ അമീറിന്റെ അക്കൗണ്ടില്‍ നഷ്ടപ്പെട്ട തുകയെത്തി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  ഓണ്‍ലൈനില്‍ 70,900 രൂപ നല്‍കി ആപ്പിള്‍ ഐ ഫോണ്‍ 12 ബുക്ക് ചെയ്തയാളെ അലക്കുസോപ്പും 5 രൂപ നാണയവും നല്‍കി കബളിപ്പിച്ച സംഭവത്തില്‍ റൂറല്‍ എസ്പി കാര്‍ത്തിക് ഇടപെട്ട് പണം തിരികെ ലഭ്യമാക്കി.

തോട്ടുമുഖം സ്വദേശി നൂറുല്‍ അമീന് ഇക്കഴിഞ്ഞ 12ന് ക്രഡിറ്റ് കാര്‍ഡ് മുഖേനെയാണ് ഫോണ്‍ ബുക്ക് ചെയ്തത്. 15ന് കൊറിയര്‍ എത്തി. തുറന്നപ്പോള്‍ ഫോണിന് പകരം സോപ്പും നാണയവും മാത്രം. എന്നാല്‍ പെട്ടി യഥാര്‍ഥ ഫോണിന്റെത് തന്നെയായിരുന്നു. അതില്‍ നിന്നും ലഭിച്ച ഐഎംഇഐ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ 25 മുതല്‍ ഫോണ്‍ ഝാര്‍ഖണ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ബുക്കിങ് എടുത്ത ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ ഹൈദരബാദിലെ വില്‍പ്പനക്കാരെ ബന്ധപ്പെട്ടു.

അവിടെ നിന്നയച്ച ഫോണ്‍ കൊച്ചിയില്‍ എത്തുന്നതിനുമുന്‍പ് തട്ടിയെടുത്തതാവും എന്നായിരുന്നു വിശദീകരണം. പുതിയ ഫോണ്‍ സ്‌റ്റോക്കില്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണത്തിന് പൊലീസിനെ അയക്കുമെന്ന് എസ്പി അറിയിച്ചതിന്റെ പിന്നാലെ നൂറുല്‍ അമീറിന്റെ അക്കൗണ്ടില്‍ നഷ്ടപ്പെട്ട തുകയെത്തി. എങ്കിലും അന്വേഷണം തുടരുമെന്ന് എസ്പി പറഞ്ഞു.

കഴിഞ്ഞമാസം പറവൂരിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഒന്നേകാല്‍ ലക്ഷം രൂപയുടെ ലാപ്‌ടോപ്പിന് പകരം കുട്ടിക്കടലാസ് ലഭിച്ച സംഭവത്തിലും എസ്പി ഇടപെട്ട് പണം തിരികെ ലഭ്യമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT