കലോത്സവത്തിലെ സ്വാഗതഗാനം 
Kerala

പരിപാടി കഴിഞ്ഞ ഉടന്‍ റിയാസ് അഭിനന്ദിച്ചു; സംഘപരിവര്‍ ബന്ധമെന്നത് അസംബന്ധം; സിപിഎം ജില്ലാ സമ്മേളനത്തിലും പരിപാടി അവതരിപ്പിച്ചു; വിശദീകരണവുമായി മാത

പരിപാടി കഴിഞ്ഞപ്പോള്‍ ആദ്യം അഭിനന്ദിച്ചത് മുഹമ്മദ് റിയാസാണ്. വിവാദമായപ്പോള്‍ മാത്രമാണ് ആരോപണം ഉയര്‍ന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: 61ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്‌കാരം ഒരുക്കിയ സംഘടന രംഗത്ത്. ഒരു രാഷ്ട്രീയവും പരിപാടിയില്‍ കലര്‍ത്തിയിട്ടില്ലെന്നും ഇപ്പോഴുണ്ടായ വിവാദം ഖേദകരമാണെന്നും മാതാ ഡയറക്ടര്‍ കനകദാസ് പറഞ്ഞു.

സംഘപരിവാര്‍ ബന്ധമെന്ന ആരോപണം അസംബന്ധം. പരിപാടി കഴിഞ്ഞ ഉടന്‍ മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചെന്നും വിവാദമായപ്പോള്‍ മാത്രമാണ് ആരോപണം ഉയര്‍ന്നതെന്നും കനകദാസ് പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിലും പരിപാടി അവതരിപ്പിച്ചതായി മാതാ ഡയറക്ടര്‍ പറഞ്ഞു. 

അതേസമയം, കലോത്സവത്തിന്റെ  ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനവിവാദത്തില്‍ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും  വിരുദ്ധമാണ്. 

തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.  ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

SCROLL FOR NEXT