ഷാഫിയുടെ വിഡിയോ ദൃശ്യം 
Kerala

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ കണ്ണികള്‍, ഷാഫിയെ നിരീക്ഷിച്ച സംഘം; നാലുപേര്‍ അറസ്റ്റില്‍ 

താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദു റഹ്മാന്‍, ഹുസൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ കണ്ണികളാണ് ഇവര്‍ എന്നാണ് പൊലീസ് പറയുന്നത്.

തട്ടിക്കൊണ്ടുപോയ സംഘത്തിന് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കി എന്നത് മാത്രമല്ല, പ്രവാസിയായ ഷാഫിയെ ഇവര്‍ താമരശേരിയില്‍ എത്തി നിരീക്ഷിച്ചതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇത്തരത്തില്‍ ഇവര്‍ നിരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

അറസ്റ്റിലായവര്‍ കാസര്‍കോട് സ്വദേശികള്‍ ആയതുകൊണ്ട്, ഈ പ്രദേശത്ത് നിന്നുള്ളവര്‍ തന്നെയായിരിക്കും തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പൊലീസ് കരുതുന്നു. ഇവര്‍ ഷാഫിയുമായി ഒളിച്ചു കഴിയുന്ന രഹസ്യസങ്കേതത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അറസ്റ്റിലായവര്‍ തട്ടിക്കൊണ്ടുപോകലില്‍ നേരിട്ട് പങ്കാളികളാണോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ലെങ്കിലും ഇവര്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് പറയുന്നത്. 
80 കോടി രൂപയുടെ സാമ്പത്തിക വിനിമയവുമായി ബന്ധപ്പെട്ടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ ്പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT