ഫയല്‍ ചിത്രം 
Kerala

കൊച്ചി മെട്രോ ഇനി ഇൻഫോപാർ‌ക്കിലേക്ക്; 1957 കോടിയുടെ ഭരണാനുമതി

രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957.05 കോടി രൂപയുടെ പുതുക്കിക ഭരണാനുമതി നൽകാൻ മന്ത്രിസഭ യോ​ഗം തീരുമാനിച്ചു. ഇതിൽ 1571.05 കോടി സംസ്ഥാനവിഹിതമാണ്. കലൂർ ജെവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെ 11.2 കിലോമീറ്ററാണ് രണ്ടാം ഘട്ടം.

രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. 11 സ്റ്റേഷനുകളാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. നിർമാണത്തിന് മുന്നോടിയായുള്ള റോഡു നവീകരണം 80 ശതമാനം പൂർത്തിയായതായും അധികൃതർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT