വീട് കയറി ആക്രമിക്കുന്നതിന്റെ ദൃശ്യം 
Kerala

വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമണം; കമ്പി വടി കൊണ്ട് മകനെയും അമ്മയെയും അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ടയേര്‍ഡ് എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ടയേര്‍ഡ് എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമണം. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയുമാണ് ആക്രമിച്ചത്. മുന്‍ എസ്‌ഐ റഷീദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാര്‍ ആരോപിച്ചു. കമ്പി വടി കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. റഷീദിന്റെ മകന്റെ കെട്ടിട നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയതാണ് പ്രകോപനത്തിന് കാരണമെന്ന് ശ്രീകുമാര്‍ പറയുന്നു. കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമം അനുസരിച്ച് ശ്രീകുമാര്‍ രേഖകള്‍  സമ്പാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവര്‍ക്ക് ശ്രീകുമാര്‍ പരാതി നല്‍കിയത്. ഇതിനെ ചൊല്ലി റഷീദും ശ്രീകുമാറും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.

ഇന്ന് ഇത് ചോദിക്കാന്‍ റഷീദും സംഘവും ശ്രീകുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. വാക്കേറ്റം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ ശ്രീകുമാറിനും അമ്മിണിയമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റും. റഷീദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

SCROLL FOR NEXT