Kollam Murder 
Kerala

കൊല്ലം പാതിരാ കൊലപാതകം: പ്രതി തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നിന്നാണ് കൊല്ലം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്ലം: കൊല്ലത്തെ പാതിരാ കൊലപാതകത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി വിജു സുരേഷ് ആണ് പിടിയിലായത്. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയാണ്. തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നിന്നാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൊല്ലം നഗരത്തില്‍ വെച്ച് മുണ്ടയ്ക്കല്‍ സ്വദേശി രാജേന്ദ്രനെയാണ് പ്രതി കൊലപ്പെടുത്തിയത്. വയോധികനെ കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്തതുപോലെ കടന്നുപോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി തമിഴ്‌നാട്ടില്‍ വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു.

മെയ് 25 ന് കമ്മീഷണര്‍ ഓഫീസിന് മീറ്ററുകള്‍ മാത്രം അകലെ, കടമുറിക്ക് മുന്നിലാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടത്. തലയുടെ ഭാഗത്തു നിന്നും ചോര വാര്‍ന്ന നിലയിലായിരുന്നു. അന്വേഷണത്തിൽ ഒരാളെ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇയാൾ സീരിയൽ കില്ലർ അല്ലെന്ന് പൊലീസ് സൂചിപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ പെട്ടെന്നുള്ള പ്രകോപനമാണോ, മുൻ വൈരാ​ഗ്യമാണോ എന്നെല്ലാം വിശദമായി ചോദ്യം ചെയ്താൽ മാത്രമേ അറിയാനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.

Kollam Rajendran murder: Accused arrested from Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ റസ്‌റ്റോറന്റില്‍ വൻ തീപിടിത്തം; 21 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

പ്രഥമ പരിഗണന ലോകകപ്പിന്; അടുത്ത ഐപിഎല്‍ കളിച്ചേക്കില്ലെന്ന് കമ്മിന്‍സ്; സണ്‍റൈസേഴ്‌സിന് തിരിച്ചടി

'എത്ര മനോഹരവും വൈകാരികവുമായ നിമിഷം! 'പരിശീലനം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം കാമുകിയെ പ്രൊപ്പോസ് ചെയ്ത് ആര്‍മി പൈലറ്റ് - വിഡിയോ വൈറല്‍

'എന്റെ പ്രിയപ്പെട്ട അനിയൻ'; വിജയ്‌യെ മകളുടെ വിവാഹം ക്ഷണിച്ച് ഖുശ്ബു, 'നിങ്ങൾക്ക് നാണമില്ലേ' എന്ന് കമന്റുകൾ

കുവൈത്ത് എയര്‍പോര്‍ട്ട് ആക്രമിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരിക്ക്, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

SCROLL FOR NEXT