ഉരുള്‍പൊട്ടലിന്റെ ദൃശ്യം 
Kerala

വ്യാഴാഴ്ച ഗൃഹപ്രവേശം, പിന്നാലെ രണ്ടുമക്കളുടെയും വിവാഹം; സ്വരുക്കൂട്ടിയതെല്ലാം പ്രളയമെടുത്തു, നിരാലംബരായി ഒരു കുടുംബം 

കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ നെഞ്ചുലയ്ക്കുന്ന വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ നെഞ്ചുലയ്ക്കുന്ന വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരികയാണ്. ഉരുള്‍പൊട്ടലിന്റെ ഭീകരത അറിയാന്‍ ചള്ളാവയലില്‍ ജോസിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ മതി.

ഈ മാസം 21ന് ഗൃഹപ്രവേശവും 25ന് മൂത്തമകന്റേയും നവംബറില്‍ രണ്ടാമത്തെ മകന്റേയും വിവാഹവും നടക്കാനിരിക്കേയാണ് വിവാഹാവശ്യത്തിനായി ജോസിന്റെ കുടുംബം സ്വരുക്കൂട്ടിയതെല്ലാം പ്രളയമെടുത്തത്. ടൗണില്‍ത്തന്നെയുള്ള വീടിനോട് ചേര്‍ന്ന്് ഒരു കടയും ന്യൂസ് പേപ്പര്‍ ഏജന്‍സിയുമുണ്ടായിരുന്നു. അതും നഷ്ടമായി.

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍

അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കാഞ്ഞിരപ്പള്ളിക്ക് പോയതായിരുന്നു ജോസും കുടുംബവും. വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും എല്ലാം പ്രളയമെടുത്തിരുന്നു. കയ്യിലുണ്ടായിരുന്ന അമ്പതിനായിരത്തോളം രൂപയടങ്ങിയ പഴ്‌സും ഇതിനിടയ്ക്ക് നഷ്ടമായി. ചടങ്ങുകള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോഴാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായതെന്ന് ജോസിന്റെ ഭാര്യ പറഞ്ഞു. 

വന്‍മല മൊത്തം ഇടിഞ്ഞുവന്നപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാനായില്ലെന്ന് മകനും പറഞ്ഞു. രക്ഷപ്പെടാന്‍ തകര്‍ന്ന സാധനസാമഗ്രികളുടെ മുകളില്‍ കയറി നില്‍ക്കുകയായിരുന്നു അവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്