ചിത്രം: ഫെയ്‌സ്ബുക്ക് 
Kerala

'ഏത് സുഹൃത്തിന്റെ അച്ഛനായാലും വീട്ടില്‍ കയറി തല്ലും'; കല്യാണം മുടക്കികള്‍ക്ക് യുവാക്കളുടെ 'വാണിങ്'

കല്യാണം മുടക്കുന്നവരുടെ ശല്യം സഹിക്കാന്‍ വയ്യാതെ നാട്ടില്‍ ഫലക്‌സ് വെച്ച് യുവാക്കള്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കല്യാണം മുടക്കുന്നവരുടെ ശല്യം സഹിക്കാന്‍ വയ്യാതെ നാട്ടില്‍ ഫലക്‌സ് വെച്ച് യുവാക്കള്‍. കോഴിക്കോട് ഗോവിന്ദപുരത്തിലാണ് കല്യാണം മുടക്കികളെ കൈകാര്യം ചെയ്യുമെന്ന് യുവാക്കള്‍ ബോര്‍ഡ് വെച്ചത്. 

കഴിഞ്ഞയാഴ്ചയാണ് ഗോവിന്ദപുരത്ത് ഫലക്‌സ് പ്രത്യേക്ഷപ്പെട്ടത്. 'ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക, ആളെ തിരിച്ചറിഞ്ഞാല്‍ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിയ്ക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും...തല്ലുമെന്ന കാര്യത്തില്‍ സംശയം വേണ്ടാ' എന്നാണ് ബോര്‍ഡ്. 

കല്യാണ പ്രായമെത്തിയ പെണ്‍കുട്ടികളെയും യുവാക്കളെയും പറ്റി ചിലര്‍ നാട്ടില്‍ അപവാദ പ്രചാരണം നടത്തുന്നത് സ്ഥിരമാണെന്നും ഇത് സഹിക്കാനാവാതെയാണ് യുവാക്കള്‍ ബോര്‍ഡ് വെച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വിവാഹാലോചനകളുടെ ഭാഗമായി അന്വേഷണത്തിന് എത്തുന്നവരോട് ചിലര്‍ അപവാദ പ്രചാരണം നടത്തുകയാണ്. ഇത് കാരണം നിരവധിപേരുടെ കല്യാണം മുടങ്ങിയെന്നും നാട്ടുകാര്‍ പറയുന്നു. ബോര്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെ, പലരും ഇവിടെയെത്തി സെല്‍ഫി എടുക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

SCROLL FOR NEXT