kozhikode sexual assault case 
Kerala

അമ്മയുമായി പിണങ്ങി ബീച്ചിലെത്തിയ 16കാരിയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയെ മുഖ്യപ്രതികള്‍ക്ക് കൈമാറിയ കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ നിന്നിറങ്ങി കോഴിക്കോട്ടെത്തിയ പെണ്‍കുട്ടിയെ പന്തീരാങ്കാവിലെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കേസിലെ മുഖ്യപ്രതികളായ താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിന്‍കാലായില്‍ ഷബീര്‍ അലി (41) എന്നിവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടി കോഴിക്കോട് നഗരത്തില്‍ എത്തി. ബീച്ചില്‍ എത്തിയ കുട്ടിയെ പ്രതികള്‍ ഫ്‌ലാറ്റില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

ബീച്ചില്‍ തനിച്ചിരിക്കുന്നതു കണ്ട പെണ്‍കുട്ടിയെ ഷമീമും റയീസും പരിചയപ്പെട്ടു. ഭക്ഷണവും താമസസൗകര്യവും നല്‍കാമെന്ന് പറഞ്ഞ് 21 ന് പുലര്‍ച്ചെ രണ്ടു മണിയോടെ ജീപ്പില്‍ കയറ്റി സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിന്റെയും ഷബീര്‍ അലിയുടെയും പന്തീരാങ്കാവിലെ ഫ്‌ലാറ്റില്‍ എത്തിച്ചു. ഇവിടെ വച്ച് സാലിഹും ഷബീറും പെണ്‍കുട്ടിക്ക് ലഹരി മരുന്നു നല്‍കി പീഡിപ്പിച്ചു. 22 ന് ഉച്ചയോടെ പെണ്‍കുട്ടിയെ കോഴിക്കോട് ബീച്ചില്‍ കൊണ്ടുവിട്ടു. 4,000 രൂപയും നല്‍കി. അവശനിലയിലായ പെണ്‍കുട്ടിയെ ബീച്ചില്‍ ഡ്യൂട്ടിയിലുള്ള വനിതാ ഹെല്‍പ് ലൈന്‍ അംഗങ്ങളാണ് കണ്ടെത്തിയത്.

Two more people arrested in connection with drugging and raping a 16-year-old girl who had left home after a fight with her mother

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നത് സുപ്രീംകോടതിയുടെ പരിഗണനയില്‍

അന്ന് കറുത്ത സ്റ്റിക്കര്‍, ഇന്ന് വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് അടയാളം; സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍, ഒടുവില്‍ ട്വസ്റ്റ്...

വീണ്ടും 90ലേക്ക് അടുത്ത് രൂപ, 15 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 85,000ലേക്ക്, പൊള്ളി ഐടി ഓഹരികള്‍

'അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു'; എം സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

ശാന്ത ആന്റിയെ അവസാനമായി കാണുന്നത് രണ്ട് ദിവസം മുമ്പ്; അമ്മയുടെ ആത്മമിത്രം; 14 വര്‍ഷം ചികിത്സിച്ച ജ്യോതിദേവ് എഴുതുന്നു

SCROLL FOR NEXT