ബസ് ഇടിച്ചതിനെ തുടർന്ന് കാത്തിരിപ്പുകേന്ദ്രം തകർന്ന നിലയിൽ/ ടെലിവിഷൻ ദൃശ്യം 
Kerala

കെഎസ്ആർടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു 

പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരയില്‍ കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു.  സോമൻ നായർ ആണ് മരിച്ചത്. 65 വയസ്സുണ്ട്. 

അപകടത്തിൽ ഇദ്ദേഹത്തിന്റെ തലയിൽ അടക്കം ​ഗുരുതര പരിക്കേറ്റിരുന്നു. ബസ് ഇടിച്ചുകയറിയതിനെ തുടർന്ന് കാത്തിരിപ്പുകേന്ദ്രം തകർന്നു വീണ് സോമൻ നായർക്കു പുറമേ, സ്കൂളിൽ പോകാൻ ബസ് കാത്തു നിന്ന അഞ്ചു കുട്ടികൾക്കും പരിക്കേറ്റിരുന്നു.

പരിക്കേറ്റവരെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ​ഗുരുതരമായി പരിക്കേറ്റ സോമൻ നായരുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾക്ക് ​ഗുരുതരമായി പരിക്കുകളില്ല എന്നാണ് വിവരം. 

ബസ് കാത്തുനിൽക്കവെ അപകടം

രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ ജങ്ഷനിലെ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്.  കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണെങ്കിലും സമീപത്തെ ടിവി കിയോസ്കിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലിടിച്ചപ്പോൾ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT