കുട്ടിമാത്തന്‍ കാണി  
Kerala

'ആരോഗ്യപ്പച്ച'യെ ലോകത്തിന് പരിചയപ്പെടുത്തി; കുട്ടിമാത്തന്‍ കാണി അന്തരിച്ചു

തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തിലായിരുന്നു താമസം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യപ്പച്ചയെ ലോകത്തെ പരിചയപ്പെടുത്തിയ കുട്ടിമാത്തന്‍ കാണി അന്തരിച്ചു. 70 വയസ്സായിരുന്നു. തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തിലായിരുന്നു താമസം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

അഗസ്ത്യമലയുടെ താഴ്വാരത്തുള്ള കാണിക്കാര്‍ എന്ന ആദിവാസി സമൂഹത്തിന്റെ സഹായത്തോടെയാണ് 1987ല്‍ ആരോഗ്യപ്പച്ചയെന്ന (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവന്‍കൂറിക്കസ്) അത്ഭുത സസ്യത്തിന്റെ ഔഷധഗുണം ഗവേഷകര്‍ കണ്ടെത്തിയത്. കോട്ടൂര്‍ ചോനാംപാറ വനമേഖലയിലെ കുട്ടി മാത്തന്‍ കാണിയും മല്ലന്‍ കാണിയുമാണ് ചാത്തന്‍ കളഞ്ഞയെന്ന് വിളിച്ചിരുന്ന ചെടിയെ ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തത്. അഗസ്ത്യാര്‍കൂട മലനിരയിലെ ഈ ആരോഗ്യപ്പച്ചയ്ക്ക് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനാകൂമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തി.

മിറക്കിള്‍ ഹെര്‍ബ്ബ് (അത്ഭുതസസ്യം) എന്ന പ്രൈംസ്റ്റോറി നല്കിയ 'ടൈം മാഗസി'ന്റെ കവര്‍ പേജില്‍ പോലും നിറഞ്ഞുനിന്ന കുട്ടിമാത്തന്‍ കാണി ആദിവാസികളില്‍ നിന്ന് ആദ്യമായി ഭൗമ ഉച്ചകോടിയില്‍ പങ്കെടുത്തയാള്‍ കൂടിയാണ്.

Kuttimatthan Kani passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT