ഫയല്‍ ചിത്രം 
Kerala

30 അടി താഴ്ചയിൽ കിണർ വെട്ടുന്ന തൊഴിലാളികളുടെ മേലെ കൂറ്റൻ കല്ല് തള്ളിയിട്ടു; 1500 രൂപയെ ചൊല്ലിയുള്ള തർക്കം; അറസ്റ്റ്

കല്ല് ദേഹത്തു വീണ് കിണറിനുള്ളിൽ കുഴഞ്ഞുവീണ സാബുവിനെ ഫയർഫോഴ്സ് ആണ് ആശുപത്രിയിൽ എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കിണർ വെട്ടുന്ന തെ‍ാഴിലാളികളുടെ ദേഹത്തേക്ക് കൂറ്റൻ കല്ല് ഇട്ട് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം പാറശാലയിലാണ് സംഭവമുണ്ടായത്. 1500 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ധനുവച്ചപുരം സ്വദേശി ബിനു അറസ്റ്റിലായി. 

രണ്ടു പേരാണ് 30 അടി താഴ്ചയുള്ള കിണറ്റിൽ ഉണ്ടായിരുന്നത്. കല്ല് വീണ് ഇടുപ്പെല്ലിനു സാരമായി പരുക്കേറ്റ ധനുവച്ചപുരം വാറുതട്ട് വിള അലൻ നിവാസിൽ സാബു എന്ന ഷൈൻകുമാർ (47) നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ഭുവനചന്ദ്രൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ല് ദേഹത്തു വീണ് കിണറിനുള്ളിൽ കുഴഞ്ഞുവീണ സാബുവിനെ ഫയർഫോഴ്സ് ആണ് ആശുപത്രിയിൽ എത്തിച്ചത്. 

സാബൂവിന്റെ സമീപവാസിയാണ് അറസ്റ്റിലായ ബിനു. നേരത്തേയുള്ള ജോലിക്ക് സാബുവിന് കൂലിയായി  ബിനു നൽകാനുള്ള 1500 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ഒട്ടേറെ തവണ സാബു പണം ആവശ്യപ്പെട്ടിട്ടും ബിനു നൽകിയില്ല. ഇന്നലെ രാവിലെ സാബുവും മകനും പണം ചോദിച്ച് ബിനുവിന്റെ വീട്ടിൽ എത്തിയതിനെ തുടർന്ന് ബിനുവിന്റെ ഭാര്യ തുക നൽകി. 

ഇതറിഞ്ഞ് ബിനു വെട്ടുകത്തിയുമായി സാബുവിന്റെ വീട്ടിൽ എത്തി ബഹളം കൂട്ടിയ ശേഷമാണ് പണി സ്ഥലത്തേക്ക് എത്തിയത്. കിണറിനുള്ളിൽ മണ്ണു  തുരക്കുകയായിരുന്ന സാബുവിനെ അസഭ്യം പറഞ്ഞ ശേഷം കല്ല് എടുത്ത് ദേഹത്തേക്ക് ഇടുകയായിരുന്നു. ആദ്യത്തെ കല്ല് സാബുവിന്റെ ദേഹത്തു വീഴാഞ്ഞതിനാൽ വലിയ കല്ല് എടുത്ത് വീണ്ടും ഇടുകയായിരുന്നു. ഇതിനുശേഷം ഓടി രക്ഷപ്പെട്ട ബിനുവിനെ പൊലീസ് വീടിനു സമീപത്തു നിന്നു പിടികൂടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

കേരളത്തില്‍ ശക്തമായ ഇടിമിന്നലുണ്ടാകാന്‍ കാരണമെന്ത് ?

അഞ്ചുവര്‍ഷത്തിനിടെ പലിശ വരുമാനമായി മാത്രം 5,55,000 രൂപ വരെ നേടാം; ഇതാ ഒരു സ്‌കീം

'തമിഴ്‌നാട്ടില്‍ പല പാര്‍ട്ടികളിലെ നിറയെ പേര്‍ സിഎം ആകാന്‍ ശ്രമിച്ചു, ഇവിടെ ഒരേ പാര്‍ട്ടിയിലെ നിറയെ പേര്‍ ട്രൈ ചെയ്യുന്നു': ആര്‍ജെ ബാലാജി

SCROLL FOR NEXT