Kerala

കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് വിട്ടുനല്‍കി;  കണ്ണൂരില്‍ സിപിഐക്ക് സീറ്റില്ല, കോട്ടയത്ത് ഒന്നുമാത്രം; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ 25 സീറ്റിലും കേരള കോണ്‍ഗ്രസ് എം 13 സീറ്റിലും മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ 25 സീറ്റിലും കേരള കോണ്‍ഗ്രസ് എം 13 സീറ്റിലും മത്സരിക്കും. ഇതോടെ എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ചങ്ങനാശേരി ജോസ് കെ മാണിക്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം - കേരളാ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണയായി.

സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ കണ്ണൂരില്‍ സിപിഐക്ക് ഒരുസീറ്റ് പോലും ലഭിച്ചില്ല. കോട്ടയത്ത് വൈക്കം മണ്ഡലം മാത്രമാണ് സിപിഐ മത്സരിക്കുന്നത്. വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ മത്സരിക്കുന്നതായിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതോടെ കാഞ്ഞിരപ്പള്ളി അവര്‍ക്ക് നല്‍കുകയായിരുന്നു. പകരം ചങ്ങനാശേരി വേണമെന്നതായിരുന്നു സിപിഐയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായില്ല.

കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് 13 സീറ്റുകളായിരുന്നു. കണ്ണൂരില്‍ സിപിഐ മത്സരിക്കുന്ന ഇരിക്കൂറും നല്‍കിയതോടെ കേരളാ കോണ്‍ഗ്രസിന് 13 സീറ്റുകള്‍ ലഭിച്ചു. സിപിഎം 85 സീറ്റുകളിലും ജെഡിഎസ് നാല്, എല്‍ജെഡി 3, എന്‍സിപി 3, ഐഎന്‍എല്‍ 3 സീറ്റുകളിലും മത്സരിക്കും. ബുധനാഴ്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT