പ്രതീകാത്മക ചിത്രം 
Kerala

ആഡംബര വീടും വിദേശത്ത് താമസവും, കയ്യില്‍ സബ്‌സിഡി റേഷന്‍ കാര്‍ഡ്; 10 ലക്ഷത്തോളം രൂപ പിഴ ഈടാക്കും

അർഹതയില്ലാത്തവർ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ സ്വമേധയാ സറണ്ടർ പലവട്ടം അവസരം നൽകിയിരുന്നു

സമകാലിക മലയാളം ഡെസ്ക്


തൃശൂർ: സാമ്പത്തികമായി മികച്ച നിലയിലായിട്ടും സബ്സിഡി റേഷൻ കാർഡുകൾ ഉപയോ​ഗിക്കുന്നു എന്ന് കണ്ടെത്തിയവരിൽ നിന്നായി 10 ലക്ഷം രൂപയോളം പിഴയിടാക്കാൻ പൊതുവിതരണ വകുപ്പ്. പരിശോധനയിൽ കണ്ടെത്തിയ 177 വീടുകളിൽ നിന്നായാണ് 10 ലക്ഷം രൂപയോളം പിഴയീടാക്കാൻ നോട്ടീസ് നൽകിയത്. 

പരിശോധനയിൽ  2500 ചതുരശ്രയടി വരെ വല‍ുപ്പമുള്ള വീടുള്ളവരും ആഡംബരക്കാറുള്ളവരും വിദേശത്തു ജീവിക്കുന്നവരും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും സബ്സിഡി റേഷൻ കാർഡുകൾ ഉപയോ​ഗിക്കുന്നതായി കണ്ടെത്തി. അർഹതയില്ലാത്തവർ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ സ്വമേധയാ സറണ്ടർ പലവട്ടം അവസരം നൽകിയിരുന്നു.

തൃശൂർ ജില്ലയിൽ 10,395 പേരാണ് ഇങ്ങനെ കാർഡുകൾ സറണ്ടർ ചെയ്തത്. ഇതിൽ 806 പേർ ഉപയോഗിച്ചിരുന്നത് എഎവൈ (മഞ്ഞ) കാർഡുകളാണ്. അനർഹമായിട്ടാണ് സബ്സിഡി ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതെന്ന് കണ്ടാൽ ധാന്യത്തിന്റെ വിപണിമൂല്യം അനുസരിച്ചുള്ള പിഴയാണ് ഈടാക്കുക. അരി കിലോയ്ക്ക് 40 രൂപ വീതവും ഗോതമ്പ് കിലോയ്ക്ക് 29 രൂപ വീതവും പഞ്ചസാര കിലോയ്ക്ക് 35 രൂപ വീതവും മണ്ണെണ്ണ ലീറ്ററിന് 85 രൂപ വീതവും പിഴ ഈടാക്കും. എത്രതവണ അനർഹമായി റേഷൻ വാങ്ങിയോ അത്രയും തവണത്തെ തുക നൽകേണ്ടി വരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

SCROLL FOR NEXT