എം മുകുന്ദനുമായി ദീര്‍ഘ സംഭാഷണം മലയാളം വാരിക ഓണപ്പതിപ്പില്‍ 
Kerala

'വിഎസിന് എന്നോടു ദേഷ്യം, ഞാന്‍ വിളിച്ചാല്‍ വരുമോ എന്നറിയില്ല'

സമകാലിക മലയാളം ഡെസ്ക്

കെജിയും ഇഎംഎസ്സും ഇകെ നായനാരും ഉമ്മന്‍ ചാണ്ടിയും താന്‍ ജീവിതത്തിലേക്കു തിരിച്ചു വിളിക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കളാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. വിഎസ് അച്യുതാനന്ദന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നമ്മുടെ ഇടയില്‍നിന്നു പോയാല്‍ അദ്ദേഹത്തെയും തിരിച്ചു വിളിക്കാനാണ് തന്റെ ആഗ്രഹമെന്ന് മുകുന്ദന്‍ പറഞ്ഞു. '' ഞാന്‍ വിളിച്ചാല്‍ വിഎസ് വരുമോ എന്നറിയില്ല. അദ്ദേഹത്തിന് എന്നോട് ദേഷ്യമാണ്. എനിക്കാണെങ്കില്‍ സഖാവിനോട് തരിമ്പും ദേഷ്യമില്ല'' സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മുകുന്ദന്‍ പറയുന്നു.

താന്‍ ഇനിയും നേതാക്കളെ കഥാപാത്രങ്ങളായി അവതരിപ്പിക്കുമെന്ന് മുകുന്ദന്‍ പറയുന്നു. അതു വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും. ഇതുവരെ നടന്നതുപോലെ ഇനിയും നേതാക്കള്‍ക്കൊപ്പം നടക്കും. എന്നാല്‍ അവരെ പിന്തുടരില്ല. ഇനി താന്‍ പിന്തുടരുക ജനങ്ങളെയായിരിക്കുമെന്ന് മുകുന്ദന്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''ചില നേതാക്കളെ പിന്തുടരുന്നത് ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിക്കുന്നതു പോലെയാണ്. വെള്ളക്കെട്ടിലോ ചെളിക്കുണ്ടിലോ ചെന്നു വീണെന്നു വരാം. ഞാന്‍ ജനങ്ങളുടെ ഒരു നല്ല ഫോട്ടോ അന്വേഷിക്കുകയാണ്. അതു കിട്ടിയാല്‍ ഫ്രെയിം ചെയ്ത് എഴുത്തു മുറിയില്‍ തൂക്കും. ശിഷ്ടകാലം ഞാന്‍ എന്തെങ്കിലും എഴുതുന്നുണ്ടെങ്കില്‍ അത് ആ ഫോട്ടോയില്‍ നോക്കിക്കൊണ്ടായിരിക്കും''- മുകുന്ദന്‍ പറയുന്നു.

എം മുകുന്ദനുമായി താഹാ മാടായി നടത്തിയ ദീര്‍ഘ സംഭാഷണം മലയാളം വാരിക ഓണപ്പതിപ്പില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT