veena george  
Kerala

ഒന്നും ഓര്‍മ്മയില്ലെന്ന് എങ്ങനെ പറയാനാകും?; ഡോക്ടര്‍ ലളിതാംബികയ്ക്കെതിരെ ആരോഗ്യ മന്ത്രി, ചികിത്സാ പിഴവ് അന്വേഷിക്കാന്‍ വിദഗ്ധ സമിതി

വിദഗ്ധ സമിതി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് അനുസരിച്ചുള്ള കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഡിഎംഇക്ക് ലഭിച്ചു. വിശദമായ അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ സമിതി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് അനുസരിച്ചുള്ള കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിധഗ്ധ സമിതി റിപ്പോര്‍ട്ട് പ്രകാരം വകുപ്പുതല നടപടി ഉണ്ടാകും. വീഴ്ച വരുത്തിയ ഇപ്പോള്‍ സര്‍വീസില്‍ ഉള്ള വ്യക്തികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യും. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി നിയമ നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഉഷയുടെ മകനുമായി സംസാരിച്ചിരുന്നു. ശസ്ത്രക്രിക്ക് മുന്‍പും ശേഷവും ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു എന്ന് അറിയിച്ചിട്ടുണ്ട്. നോണ്‍ പ്രാക്ടീസിങ് അലവന്‍സ് വാങ്ങുന്നവര്‍ വീട്ടില്‍ പ്രാക്ടീസ് ചെയ്യുന്നു എന്നതിന്റെ തെളിവാണിത്. ഇതുള്‍പ്പെടെ പരിശോധിച്ച് നടപടി സ്വീകരിക്കും.

ഉഷയുടെ ശസ്ത്രക്രിയയില്‍ ആരോപണ വിധേയായ ഡോക്ടര്‍ ലളിതാംബിക ഉയര്‍ത്തിയ വാദങ്ങള്‍ വീണ ജോര്‍ജ് തള്ളി. വീഴ്ച വരുത്തിയത് താനല്ല, ഉഷയെ ഓര്‍മയില്ല എന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമാണ് ശസ്ത്രക്രിയകള്‍ നടക്കുന്നത്. സ്‌ക്രബ് നേഴ്‌സ് ഇല്ലാതെ ശസ്ത്രക്രിയ നടക്കില്ല. എല്ലാവീഴ്ചകള്‍ക്കും ഇരുവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

medical negligence alappuzha medical college veena george reaction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും?

'അമ്മ അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെരിച്ചു, കരണത്തടിച്ചു'; ടാക്‌സി യാത്രയ്ക്കിടെ നേരിട്ട ഭീകരാനുഭവം പങ്കിട്ട് പ്രിയങ്ക

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

'സ്ത്രീയെന്ന പ്രത്യേക പരിഗണന'; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം

'പള്ളികള്‍ക്ക് ബാബറി മസ്ജിദ് എന്നു പേരിടുന്നതു തടയണം', ഹര്‍ജി സുപ്രീം കോടതി തള്ളി

SCROLL FOR NEXT