തിരുവനന്തപുരം: അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘംരൂപീകരിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ പി. വിജയനാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്.ക്രൈംബ്രാഞ്ചിലെയും വിജിലൻസിലെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുള്ളത്. അന്വേഷണ സംഘത്ത പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് ഉടൻ പുറത്തിറക്കും.
മെസിയുടെയും അർജന്റീന ദേശീയ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കായിക വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച മുഖ്യമന്ത്രി വിഡി സതീശൻ വിഷയം ഗൗരവകരമാണെന്ന് വിലയിരുത്തുകയും തുടർനടപടികൾക്കായി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുകയുമായിരുന്നു. സംഭവത്തിൽ സമഗ്രമായ ക്രിമിനൽ അന്വേഷണം അനിവാര്യമാണെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയത്.
മെസിയെ കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച ഘട്ടം മുതലുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഉത്തരവുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. നടന്ന മുഴുവൻ പണമിടപാടുകളും സാമ്പത്തിക ഉറവിടങ്ങളും പരിശോധിക്കും. വിഷയത്തിൽ കായിക വകുപ്പും ഇഡിയും നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകൾ കൂടി എസ്ഐടിയുടെ അന്വേഷണ പരിധിയിൽ വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates