Minister A K Saseendran ഫെയ്സ്ബുക്ക്
Kerala

കുതിരാനില്‍ തുരങ്കം വന്നതിന് ശേഷം വന്യമൃഗശല്യം വര്‍ധിച്ചു, മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് വനം മന്ത്രി

കുതിരാന്‍ പഴയപാത വന്യജീവികളുടെ സഞ്ചാരപാതയായിമാറി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുതിരാനില്‍ വന്യമൃഗ ശല്യം വര്‍ധിച്ചത് തുരങ്കം വന്നതിന് ശേഷമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ മേഖലയിലുള്ള ജനവാസകേന്ദ്രങ്ങള്‍ക്ക് ഭീഷണിയായി ഒറ്റയാന്റെ സാന്നിധ്യം മാറുന്നതിനിടെയാണ് വനം മന്ത്രിയുടെ പ്രതികരണം. കുതിരാനിലെ ഒറ്റയാന്‍ശല്യം തീര്‍ക്കാന്‍ എളുപ്പമാവില്ലെന്ന സൂചന കൂടിയാണ് മന്ത്രി നല്‍കുന്നത്.

റോഡ് നിര്‍മാണങ്ങളും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. റോഡുകളുടെ ആവശ്യം വരുമ്പോള്‍ സമ്മര്‍ദ്ദം ചെലുത്തി തുരങ്കങ്ങള്‍ ഉണ്ടാക്കുകയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മുന്നറിയിപ്പുകള്‍ പാലിക്കുന്ന വിധത്തില്‍ ബോധവത്കരണം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

കാടിറങ്ങിയെത്തിയ ആന കുതിരാനിലെ ജനവാസമേഖലയിലെ പതിവ് സാന്നിധ്യമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വനംവാച്ചറെ ആക്രമിക്കുകയും വനംവകുപ്പിന്റെ ജീപ്പ് തകര്‍ക്കുകയും ചെയ്തിരുന്നു. കുതിരാന്‍ പഴയപാത നിലവില്‍ വന്യജീവികളുടെ സഞ്ചാരപാതയായിമാറിയിട്ടുണ്ട്. തുരങ്കം വന്നതിനുശേഷമാണ് ഈ മാറ്റം. ആനയെക്കൂടാതെ പന്നിശല്ല്യവുമുണ്ട്. ഒറ്റയാനെ തുരത്താനായി കോടനാട്ടില്‍ നിന്നും രണ്ട് കുങ്കിയാനകളെ കഴിഞ്ഞദിവസം ഇവിടെ എത്തിച്ചിരുന്നു. എന്നാല്‍ മലമ്പ്രദേശമായതിനാല്‍ ആനയെ ഒതുക്കിക്കൊണ്ടുവരിക പ്രായോഗികമല്ലെന്നു വനം ഉദ്യോഗസ്ഥര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.

Minister A.K. Saseendran Reaction on Wild elephant issue Thrissur Kuthiran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കും; വീടുകള്‍ കയറാന്‍ കോണ്‍ഗ്രസ്, ലഘുലേഖകള്‍ വിതരണം ചെയ്യും

ജോലി സ്ഥലത്ത് അനുകൂല സാഹചര്യം, വെല്ലുവിളികളെ അതീജിവിക്കും

ദീര്‍ഘകാലമായി ആലോചിച്ചിരുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തും

ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക

'നാടിന്റെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കാന്‍ പാടില്ല എന്ന മട്ട്'; ചെണ്ട കൊട്ടില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി

SCROLL FOR NEXT