ഐസി സാജന്‍ (missing case) ഫെയ്‌സ്ബുക്ക്‌
Kerala

ഭര്‍തൃവീട്ടുകാര്‍ക്കും പൊലീസിനുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; കാണാതായ പഞ്ചായത്തംഗത്തെയും മക്കളെയും കണ്ടെത്തി

ഐസിയുടെ മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അതിരമ്പുഴയില്‍നിന്നു കാണാതായ (missing case) പഞ്ചായത്തംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20ാം വാര്‍ഡ് അംഗം ഐസി സാജനെയും രണ്ടു പെണ്‍മക്കളെയുമാണ് കൊച്ചിയിലെ ലോഡ്ജില്‍നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിലായില്‍ പൊലീസ്  അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഐസിയുടെ മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. കാണാതാകുന്നതിനു മുന്‍പ് ഐസി ഫെയ്‌സ്ബുക്കില്‍ ഭര്‍തൃവീട്ടുകാര്‍ക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടിരുന്നു. ഐസിയുടെ ഭര്‍ത്താവ് സാജന്‍ രണ്ടു വര്‍ഷം മുന്‍പു മരിച്ചിരുന്നു.

ഭര്‍ത്താവിന്റെ ബന്ധുക്കളില്‍നിന്നു സ്വത്ത് വീതം വച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചു.

ആദ്യഗഡുവായി 10 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ബാക്കിയുള്ള 50 ലക്ഷം രൂപ നല്‍കാന്‍ വൈകിയതിനു പിന്നാലെയാണ് ഐസി ഭര്‍തൃവീട്ടുകാര്‍ക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടത്.

ദേശീയപാത അതോറിറ്റിയുടെ ശ്രമങ്ങള്‍ വിഫലം; കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു; പ്രതിഷേധവുമായി നാട്ടുകാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6 ലക്ഷം രൂപ ശമ്പളത്തോടെ ജോലി നേടാം; 93 ഒഴിവുകൾ

'സിനിമയിലെ പല മാമൂലുകളെയും തകര്‍ത്തു; കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു'

'ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു ഈ വേളയിലായതില്‍ ദുഃഖമുണ്ട്'; വിതുമ്പി സിനിമാ ലോകം

'എനിക്ക് മതിയായി എന്ന് ശ്രീനി കഴിഞ്ഞ ദിവസം പറഞ്ഞു; ഇപ്പോള്‍ പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല'; വിതുമ്പി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT