ഫയല്‍ ചിത്രം 
Kerala

യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സദാചാരഗുണ്ടായിസം; ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിത ബന്ധം ആരോപിച്ചു

നെയ്യാറ്റിൻകര കുന്നത്തുകാലിൽ  അക്ഷര(38) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സദാചാര ​ഗുണ്ടായിസം ആരോപിച്ച് അക്ഷരയുടെ ഭർത്താവ് സുരേഷ് രം​ഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തതിലേക്ക് നയിച്ചത് സദാചാര ​ഗുണ്ടായിസമെന്ന് സൂചന.
നെയ്യാറ്റിൻകര കുന്നത്തുകാലിൽ  അക്ഷര(38) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സദാചാര ​ഗുണ്ടായിസം ആരോപിച്ച് അക്ഷരയുടെ ഭർത്താവ് സുരേഷ് രം​ഗത്തെത്തി. 

ഭർത്താവിനെ കാണാൻ ഇവരുടെ വീട്ടിലെത്തിയ സുഹൃത്തിനെ ഒരു സംഘം തടഞ്ഞ് വെച്ച് മർദിക്കുകയും, അക്ഷരയുമായി അവിഹിത ബന്ധം ആരോപിക്കുകയും ചെയ്തു. സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായാണ് തന്നെ കാണാനെത്തിയ സുഹൃത്തിനെ ഒരു സംഘം മർദിച്ചതെന്നും, അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ ഇവർ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും സുരേഷ് പറയുന്നു.

തന്റെ സുഹൃത്തിനെ അവർ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു. അക്ഷരയെ അസഭ്യം പറഞ്ഞു. സുഹൃത്തും അക്ഷരയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആയിരുന്നു സംഘത്തിന്റെ ആക്ഷേപം. അക്ഷരക്കൊപ്പമാണ് സുഹൃത്തിന്റെ ഭാര്യ പഠിച്ചത്. ഇത്തരത്തിലുള്ള പരിചയം മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും സുരേഷ് പറയുന്നു. അതേസമയം അക്ഷരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട പോലീസ് നാലു പേർക്കെതിരെ കേസെടുത്തിരുന്നു. സുഹൃത്തിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും അക്ഷരയെ അധിക്ഷേപിക്കുകയും ചെയ്ത നാലു പേർക്കെതിരെയാണ് കേസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

SCROLL FOR NEXT