Shigella 
Kerala

സ്‌കൂള്‍ കിണറില്‍ ബാക്ടീരിയ സാന്നിധ്യം രൂക്ഷം; വയനാട് ഷിഗെല്ലാ ബാധയില്‍ കൂടുതല്‍ പരിശോധനാഫലം ഇന്ന്

രോഗലക്ഷണങ്ങളുമായി നിലവില്‍ സ്‌കൂളിലെ 502 കുട്ടികളാണ് ചികിത്സ തേടിയിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കല്‍പ്പറ്റ: വയനാട് ബത്തേരിയിലെ ഷിഗെല്ല ബാധയില്‍ കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇന്നലെ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ, നിലവില്‍ കോളിയാടി സ്‌കൂളിലെ 9 കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുകയാണ്.

രോഗലക്ഷണങ്ങളുമായി നിലവില്‍ സ്‌കൂളിലെ 502 കുട്ടികളാണ് ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കുട്ടികളുമായി പുറത്തു പോകുന്നതും മറ്റും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോളിയാടി സ്‌കൂളിലെ കിണറിലെ വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. നിറയെ ബാക്ടീരിയകള്‍ ഉള്ള, ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്ത വെള്ളമാണ് കിണറിലേതെന്നാണ് പരിശോധനാ ഫലം. ഇതോടെ, ഈ കിണര്‍ വെള്ളമാകാം രോഗബാധയുടെ ഉറവിടമെന്നാണ് നിലവിലെ നിഗമനം. സ്‌കൂളിലേയും സമീപ പ്രദേശങ്ങിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന നടപടികളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിവരികയാണ്.

More test results for Shigella outbreak in Wayanad today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

'മതിയായി ഇതൊക്കെ, വേടനെപ്പോലുള്ളവർക്ക് ഇനിയും വേദിയൊരുക്കണോ ?'; വിജയ് സർക്കാരിനെതിരെ ചിന്മയി ശ്രീപദ

പാറശാലയില്‍ പാറ അടര്‍ന്ന് ദേഹത്തേക്ക് വീണു; 50 വയസുകാരിക്ക് ഗുരുതര പരിക്ക്

ലോകകപ്പില്‍ വിജയത്തുടക്കമിട്ട് മെക്‌സിക്കോ, നിപ രോഗിയുടെ നില ഗുരുതരം, പൊലീസില്‍ വന്‍ അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റൊണാള്‍ഡോയെ പിന്നിലാക്കിയ മികവ്; ലോകകപ്പില്‍ ആദ്യ ഗോള്‍ ക്വിനോനെസിന്

SCROLL FOR NEXT