ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും / ട്വിറ്റര്‍ ചിത്രം 
Kerala

പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ നീക്കം ; കൂടിയാലോചന നടത്തിയില്ല ; സാധ്യതാ പട്ടികക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

ഓരോ ജില്ലയിലും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നുപേര്‍ വരെ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികക്കെതിരെ എതിര്‍പ്പുമായി നേതാക്കള്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. വിശദമായ കൂടിയാലോചന നടത്താതെയാണ് പട്ടിക തയ്യാറാക്കിയത്. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്നും നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു.  

കെപിസിസി, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയും സമര്‍പ്പിച്ചു. ഓരോ ജില്ലയിലും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നുപേര്‍ വരെ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ പട്ടികക്കെതിരെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയത്. 

ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ അന്തിമ ചര്‍ച്ചകളിലേക്ക് കടന്നെങ്കിലും ഒറ്റപ്പെരിലേക്ക് എത്തുന്നതില്‍ നേതൃത്വം കുഴയുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കൊപ്പം, ജാതി-മത-വനിതാ-യുവജന പരിഗണനയെല്ലാം ഉള്‍പ്പെടുത്തണം എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് കെ സുധാകരന്‍ ആവര്‍ത്തിക്കുമ്പോഴും ചര്‍ച്ചകള്‍ ഇനിയും നീളുമെന്നാണ് സൂചന
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT