സുനന്ദ പുഷ്കറും ശശി തരൂരും/ ഫേയ്സ്ബുക്ക് 
Kerala

സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം; കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ശശി തരൂർ

ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകൾ അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിക്കാത്തതിനാൽ യാദൃച്ഛിക മരണമെന്ന നിഗമനത്തിലാണ് എത്തിച്ചേരാൻ സാധിക്കുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സുനന്ദ പുഷ്ക്കറിന്‍റെ ദുരൂഹ മരണക്കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഭർത്താവ്  ശശി തരൂർ എംപി. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി മുൻപാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്. 

ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകൾ അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിക്കാത്തതിനാൽ യാദൃച്ഛിക മരണമെന്ന നിഗമനത്തിലാണ് എത്തിച്ചേരാൻ സാധിക്കുക. വിവിധ ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ അന്വേഷണം നടത്തിയിട്ടും മരണ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു തരൂരിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് വീണ്ടും 23നു പരിഗണിക്കും.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴു പേരെ ചോദ്യം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

SCROLL FOR NEXT