നാടുകാണി ചുരത്തില്‍ ആനക്കൂട്ടം വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്നു  SMONLINE
Kerala

നാടുകാണി ചുരത്തില്‍ ആനക്കൂട്ടം വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു, കാറിലും ട്രാവലറിലും ചവിട്ടി, വിഡിയോ

അഞ്ച് ആനകളുടെ കൂട്ടമാണ് രാത്രി ചുരം റോഡിലെത്തിയത്. ബലിപെരുന്നാള്‍ ദിനമായതിനാല്‍ പതിവില്‍ കൂടുതല്‍ തിരക്ക് ചുരത്തിലുണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ റോഡിലിറങ്ങിയ ആനക്കൂട്ടം വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ഇന്നലെ രാത്രി ഒന്‍പതരയോടെ ചുരത്തിലെ തകരപ്പാടിക്കു സമീപമാണു സംഭവം. ടെംപോ ട്രാവലറിലും കാറിലും ആന ചവിട്ടി. ഭീതിയിലായ യാത്രക്കാര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയോടി. തലനാരിഴക്കാണ് യാത്രികര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

അഞ്ച് ആനകളുടെ കൂട്ടമാണ് രാത്രി ചുരം റോഡിലെത്തിയത്. ബലിപെരുന്നാള്‍ ദിനമായതിനാല്‍ പതിവില്‍ കൂടുതല്‍ തിരക്ക് ചുരത്തിലുണ്ടായിരുന്നു. ആനക്കൂട്ടം റോഡില്‍നിന്നു മാറുന്നതുവരെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടയില്‍ രക്ഷപ്പെടാന്‍ വാഹനങ്ങള്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ കൂട്ടിയിടിയില്‍ വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. ചുരംവഴി പോയ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാട്ടാന കാര്‍ കുത്തി മറിച്ചിടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതുവഴിയുള്ള യാത്രയില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വഴിക്കടവ് റെയ്ഞ്ച് ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

SCROLL FOR NEXT