പനച്ചിക്കാട് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് തുടക്കമായി 
Kerala

പനച്ചിക്കാട് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് തുടക്കമായി; രാപ്പകല്‍ ഭേദമെന്യേ കലാപരിപാടികള്‍-വിഡിയോ

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് തുടക്കമായി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന് തുടക്കമായി. കലാമണ്ഡപത്തില്‍ കലോപാസകരുടെ സംഗീതാര്‍ച്ചന ആരംഭിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം എസ് നിവേദിത തിരുവഞ്ചൂര്‍ നിര്‍വഹിച്ചു. മാനേജര്‍ കെ എന്‍ നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ദേവസ്വം അസിസ്റ്റന്റ് മാനേജര്‍ കെ വി ശ്രീകുമാര്‍, പെരുന്ന ഹരികുമാര്‍, വാഴപ്പള്ളി റ്റി എസ് സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവരാത്രി നാളുകളില്‍ ക്ഷേത്രാനുഷ്ഠാനങ്ങള്‍ക്കും പൂജകള്‍ക്കും തന്ത്രി പെരിഞ്ഞേരി മന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

നാളെ ദേശീയ സംഗീത നൃത്തോത്സവത്തിന് തുടക്കമാകും. ചലച്ചിത്രതാരം ജയകൃഷ്ണനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. അഞ്ചിന് ഉച്ചയ്ക്ക് 12ന് സാരസ്വതം സ്‌കോളര്‍ഷിപ്പ് വിതരണവും കച്ഛപി പുരസ്‌കാര സമര്‍പ്പണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ഒക്ടോബര്‍ 10 നാണ് പൂജ വെയ്പ്പ്. പൂജവെയ്പ്പിന് മുന്‍പ് ഗ്രന്ഥ മെഴുന്നളിപ്പ് നടക്കും.12നാണ് മഹാനവമി. 13 നാണ് വിജയദശമി. വെളുപ്പിന് 4 മണി മുതല്‍ പു ജയെടുപ്പും വിദ്യാരംഭവും നടക്കും.

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാമണ്ഡപത്തില്‍ രാപ്പകല്‍ ഭേദമെന്യേ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഇതോടൊപ്പമാണ് ദേശീയസംഗീത നൃത്തോത്സവവും സംഘടിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT