Jayesh, Reshmi 
Kerala

'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയല്‍വാസികള്‍

ഓണപരിപാടിക്കിടയില്‍ കുട്ടിയെ സഹപാഠി മര്‍ദിച്ച സംഭവമുണ്ടായപ്പോള്‍ വളരെ സംയമനത്തോടെയാണ് ജയേഷ് ഇടപ്പെട്ടതെന്നും അയല്‍വാസിയായ മറ്റൊരു സ്ത്രീ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോയിപ്രത്ത് യുവാവിനെ ദമ്പതിമാര്‍ ഹണിട്രാപില്‍ കുടുക്കി വീട്ടിലെത്തിച്ച് മര്‍ദിച്ച സംഭവത്തില്‍ ഞെട്ടി അയല്‍വാസികള്‍. രശ്മി പഞ്ചപാവത്തെപോലെയായിരുന്നുവെന്നും ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും അയല്‍വാസിയായ സ്ത്രീ പറയുന്നു.

ഓണക്കാലത്ത് ചിലരൊക്കെ വന്നുപോയത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇത് അക്രമത്തിനിരയായ യുവാവാണോയെന്ന് വ്യക്തമല്ലെന്നും ഇവര്‍ പറഞ്ഞു. ഓണപരിപാടിക്കിടയില്‍ കുട്ടിയെ സഹപാഠി മര്‍ദിച്ച സംഭവമുണ്ടായപ്പോള്‍ വളരെ സംയമനത്തോടെയാണ് ജയേഷ് ഇടപ്പെട്ടതെന്നും അയല്‍വാസിയായ മറ്റൊരു സ്ത്രീ പറയുന്നു.

ജയേഷ് കുറച്ചുകാലം ഇവിടെയുണ്ടായിരുന്നില്ലെന്നും വീട്ടില്‍ പ്രയാസമായിരുന്നുവെന്നും ഇവര്‍ ഓര്‍മിക്കുന്നു. അടുത്ത് പൊതിച്ചോറുണ്ടാക്കി കൊടുക്കുന്നിടത്ത് രശ്മി സഹായത്തിന് പോയിരുന്നു. അമ്പലങ്ങളില്‍ കുരുതി ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ മുടങ്ങാതെ പോയിരുന്നു. രശ്മി ഫോണില്‍ കൂടുതല്‍ സമയം ചിലവഴിച്ചിരുന്നതായും ഇവര്‍ പറയുന്നു.

ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ദമ്പതികളുടെ ക്രൂര പീഡനത്തിന് ഇരകളായത്. ദമ്പതികൾക്ക് ‘സൈക്കോ’ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്.

Neighbors in Pathanamthitta express shock after a couple allegedly assaulted a man in their home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

കുഞ്ഞുമുഹമ്മദിനെതിരൊയ കേസില്‍ മെല്ലെപ്പോക്ക്; രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു; ഉടന്‍ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി

രുചി തേടിയ ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് ഈ വിഭവങ്ങൾ

SCROLL FOR NEXT