H Salam, Usha Joseph 
Kerala

സംഭവിച്ചത് ചെറിയ തെറ്റല്ല, കര്‍ശന നടപടി വേണം: എച്ച് സലാം എംഎല്‍എ

വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്നും എച്ച് സലാം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗൗരവകരമായ അന്വേഷണം വേണമെന്ന് എച്ച് സലാം എംഎല്‍എ. വിവരമറിഞ്ഞ് സലാം എംഎല്‍എ ഉഷയുടെ വീട്ടിലെത്തി. ആര്‍ക്കും നീതീകരിക്കാന്‍ കഴിയുന്ന സംഭവമല്ല ഉണ്ടായിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. സംഭവിക്കാനിടയായ സാഹചര്യം അന്വേഷിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എച്ച് സലാം ആവശ്യപ്പെട്ടു.

സംഭവിച്ചത് ചെറിയ തെറ്റല്ലെന്നും, വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്നും എച്ച് സലാം പറഞ്ഞു. വിവരം ആരോഗ്യ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറെയും തിരിച്ചറിഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സലാം പറഞ്ഞു.

അന്വേഷണത്തിന് വിദഗ്ദ സമിതി വേണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ സംഭവവും അന്വേഷിക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും തുടര്‍ ചികിത്സ കുടുംബം പറയുന്ന ആശുപത്രിയില്‍ നടത്തുമെന്നും എച്ച് സലാം എംഎല്‍എ പറഞ്ഞു. ഒരു ഡോക്ടര്‍ പിഴവുവരുത്തിയാല്‍, അത് ആശുപത്രിയുടെ ആകെ പിഴവല്ലെന്നും സലാം അഭിപ്രായപ്പെട്ടു.

വിവരമറിഞ്ഞ് കെ സി വേണുഗോപാല്‍ എംപി ഇടപെട്ട് ഉഷയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജില്‍ ചെല്ലാന്‍ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും വണ്ടാനത്തേക്ക് പോകാന്‍ പേടിയാണെന്ന് ഉഷ ജോസഫ് അറിയിച്ചു. തുടര്‍ന്നാണ് കെ സി വേണുഗോപാല്‍ ഇടപെട്ട് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കുകയായിരുന്നു.

H Salam MLA demands a serious investigation into the incident where scissors got stuck in a housewife's stomach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നും ഓര്‍മ്മയില്ലെന്ന് എങ്ങനെ പറയാനാകും?; ഡോക്ടര്‍ ലളിതാംബികയ്ക്കെതിരെ ആരോഗ്യ മന്ത്രി, ചികിത്സാ പിഴവ് അന്വേഷിക്കാന്‍ വിദഗ്ധ സമിതി

ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും?

'അമ്മ അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെരിച്ചു, കരണത്തടിച്ചു'; ടാക്‌സി യാത്രയ്ക്കിടെ നേരിട്ട ഭീകരാനുഭവം പങ്കിട്ട് പ്രിയങ്ക

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

'സ്ത്രീയെന്ന പ്രത്യേക പരിഗണന'; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം

SCROLL FOR NEXT